മലപ്പുറം കൊളത്തൂരിൽ അനധികൃതമായി പ്രവർത്തിക്കുന്ന മത പഠനശാലയിൽവച്ച് പീഡിപ്പിക്കപ്പെട്ടെന്ന പതിനേഴ്കാരിയുടെ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിൽ. പരാതി ഉയർന്നതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്ന് 12 പെൺകുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ മോചിപ്പിച്ചു
പീഡനത്തിനിരയായെന്ന് കാണിച്ച് സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി കൊളത്തൂര്‍ പൊലീസില്‍ നല്കിയ പരാതിയിലാണ് നടത്തിപ്പുകാരനായ കോഡൂര്‍ സ്വദേശി മുഹമ്മദ് റഫീഖ് പിടിയിലായത്.
ചൈല്‍ഡ് ലൈന്‍ ട്രോള്‍ ഫ്രീ നമ്പറിലൂടെ വന്ന പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മോചിപ്പിക്കുകയും ചെയ്തു. ബാലനീതി നിയമപ്രകാരം സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കണ്ടെത്തി.
കൂടുതല്‍ പെണ്‍കുട്ടികള്‍ അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്നത് പരിശോധിച്ചുവരികയാണ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇയാളെ കോടതിയില്‍ ഹാജരാക്കും.
Discussion about this post