ഡൽഹി: ഒരു വ്യക്തിയുടെ പ്രായം നിർണ്ണയിക്കുന്ന കാര്യത്തിൽ തർക്കമുണ്ടാകുകയാണെങ്കിൽ സ്കൂളിൽ നിന്ന് നൽകുന്ന ജനന സർട്ടിഫിക്കറ്റിന് പ്രഥമ പരിഗണന നൽകണമെന്ന് ഡൽഹി ഹൈക്കോടതി.
സ്കൂളിൽ നിന്ന് നൽകുന്ന സർട്ടിഫിക്കറ്റിന്റെ അഭാവത്തിലേ തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ പരിഗണിക്കാവൂവെന്നും കോടതി വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത വ്യക്തികൾ പ്രതികളായോ ഇരകളായോ വരുന്ന കേസുകളിൽ പ്രായ നിർണ്ണയത്തിന്റെ കാര്യത്തിൽ ഒരു കാരണവശാലും വ്യക്തത കുറവുണ്ടാകാൻ പാടില്ലെന്നും ജസ്റ്റിസ് മന്മോഹനും ജസ്റ്റിസ് നവീൻ ചാവ്ലയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധിച്ചു.
കാണാതായ മകളെ കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ആശാ റാത്തോഡ് എന്ന സ്ത്രീ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് കോടതി നിർണ്ണായകമായ നിരീക്ഷണം നടത്തിയിരിക്കുന്നത്.
Discussion about this post