തൃശ്ശൂർ: യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ അടങ്ങിയൊതുങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. വിവാദമായ പൂതന പരാമർശം സംബന്ധിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പൊലീസ് മാങ്ങാത്തൊലിയാണെന്നും പട്ടിയുടെയും പൂച്ചയുടെയും പൂതനയുടെയും മറുതയുടെയും കാര്യമല്ല തിരഞ്ഞെടുപ്പിൽ പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. ‘ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് പറയുന്നു. ജയിലില്‍ പോകാനാണോ വോട്ടുചോദിക്കുന്നത് ? അതിന് ഇവിടെ സ്വാതന്ത്ര്യ സമരം നടക്കുന്നോ ? അടിയന്തരാവസ്ഥയുണ്ടോ ? അതെല്ലാം അസംബന്ധമാണ്.’ ക്ഷുഭിതനായ മന്ത്രി പ്രതികരിച്ചു.
കേസെടുക്കുന്നതിന് നിയമപരമായ വശങ്ങളുണ്ട്. ഇപ്പോള്‍ അവർക്ക് കെട്ടിവച്ച കാശുകിട്ടും. എന്നാല്‍ പൂതന പരാമര്‍ശത്തെപ്പറ്റി പറയുംതോറും വോട്ട് കുറഞ്ഞുകൊണ്ടിരിക്കും.’ മന്ത്രി പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തൈക്കാട്ടുശേരിയിൽ നടത്തിയ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പൂതന പരാമർശം. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരൻ പ്രസംഗിച്ചത്. ഇത് സംബന്ധിച്ച് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി ആവശ്യപ്പെട്ടാണ് ഷാനിമോൾ ഉസ്മാൻ പരാതി നൽകിയിരുന്നത്.
എന്നാൽ മന്ത്രിയുടെ പരാമർശം വ്യക്തിപരമല്ലെന്ന് കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു.
Discussion about this post