ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കർതാർപൂർ ഇടനാഴിയുടെ ഉദ്ഘാടനത്തിൽ തടസ്സവാദവുമായി പാക്കിസ്ഥാൻ. ഇടനാഴിയുടെ ഉദ്ഘാടന തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് പാക്കിസ്ഥാൻ വിദേശ കാര്യവക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചു. സിഖ് മത സ്ഥാപകൻ ഗുരു നാനാക്ക്് ദേവിന്റെ 550ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് കർതാർപൂർ ഇടനാഴി തീർത്ഥാടകർക്ക് തുറന്നു കൊടുക്കുമെന്ന് പാക്കിസ്ഥാൻ ഉറപ്പ് നൽകിയിരുന്നു.
നവംബർ ഒൻപത് മുതൽ കർതാർപൂർ ഇടനാഴി തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിശ്ചയിച്ച പ്രകാരം കർതാർപൂർ ഇടനാഴിയുടെ പണി കൃത്യസമയത്ത് പൂർത്തിയാക്കുമെന്നും ഇത് ഉദ്ഘാടനം ചെയ്യുമെന്നും പാക്കിസ്ഥാൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് വരെ ഒരു തീയതിയും നിശ്ചയിച്ചിട്ടില്ല. അതു കൊണ്ട് ഉദ്ഘാടന തീയതി പ്രഖ്യാപിക്കാനാവില്ലെന്ന വിദേശകാര്യ വക്താവ് അറിയിച്ചു.
കർതാർപൂർ ദർബാർ സാഹിബിനെയും പഞ്ചാബിലെ ഗുരുദാസ് പൂർ ജില്ലയിലെ ദേര ബാബ നാനാക്ക് ദേവാലയവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് നിർദ്ദിഷ്ട ഇടനാഴി. ഇന്ത്യൻ തീർത്ഥാടകർക്ക് വിസരഹിത യാത്രയ്ക്കുളള സൗകര്യവുമുണ്ട്. ഇന്ത്യൻ അതിർത്തി മുതൽ കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബ് വരെയുളള ഇടനാഴി പാക്കിസ്ഥാൻ നിർമ്മിക്കുന്നു.
പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേരാ ബാബ നാനാക്ക് മുതൽ അതിർത്തിവരെയുളള നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ത്യയും നടത്തുന്നു. ഉദ്ഘാടനത്തിന് മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഔദ്യോഗികമായി ക്ഷണിച്ചതായി വിദേശ കാര്യ വക്താവ് അറിയിച്ചതാണ്.
Discussion about this post