പൊതുമേഖലാ ബാങ്കുകളുടെ തകർച്ചയ്ക്ക് കാരണം മൻമോഹൻസിംഗും രഘുറാം രാജനുമാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ.ബാങ്കുകളുടെ മോശം കാലഘട്ടവും മന്മോഹന് സിംഗിന്റെയും രഘുറാം രാജന്റെയും കൂട്ടുകെട്ടിന്റെ സമയത്തായിരുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പൊതുമേഖലാ ബാങ്കുകളുടെ തകർച്ചയ്്ക്ക് ഇരുവരും ഉത്തരവാദികളാണെന്നും നിർമ്മലാ സീതാരാമൻ ആരോപിച്ചു. യുപിഎ ഭരണകാലത്താണ് പൊതുമേഖലാ ബാങ്കുകളിൽ കിട്ടാക്കടം കുന്നുകൂടിയത്.
രഘുറാം രാജനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോയത് ഇരുവരുടെയും കാലത്താണ്. കൊളംബിയ സർവകലാശാലയുടെ സ്കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സിൽ സംസാരിക്കുകയായിരുന്നു അവർ.2011-2012 വർഷത്തില്‍ 9,190 കോടിയായിരുന്നു പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം.
എന്നാൽ, 2013-2014ൽ, മോദി സർക്കാർ അധികാരമേല്‍ക്കുന്നതിന് മുമ്പായി കിട്ടാക്കടം 2.16 ലക്ഷം കോടിയായി ഉയർന്നു. രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണ്ണറായിരുന്ന കാലത്താണ് കോർപറേറ്റുകൾക്ക് വലിയ തുക വായ്പ നല്‍കിയത്. ഒരു ഫോൺ വിളിയിൽ കോർപറേറ്റുകൾക്ക് ലോൺ ലഭിക്കുമെന്നായിരുന്നു സ്ഥിതി.ആ അവസ്ഥയിൽ നിന്ന് കരകയറാൻ ഇന്നുവരെ ഗവണ്മെന്റ് സഹായത്തെയാണ് പൊതുമേഖലാ ബാങ്കുകൾ ആശ്രയിച്ചു കൊണ്ടിരിക്കുന്നത്.
Discussion about this post