ഹരിയാന , മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാനിച്ചതിന് ശേഷം പാക്കിസ്ഥാൻ മുന്നോട്ടു വച്ച കർതാർ പൂർ ഇടനാഴി സർവ്വീസ് ഫീസ് കേന്ദ്രം
പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കർതാർ പൂർ ഇടനാഴി ഉപയോഗിക്കുന്ന തീർത്ഥാടകർക്ക് 20 ഡോളർ ( ഏകദേശം 1420 രൂപ) ഫീസ് ഈടാക്കരുതെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
പാക്കിസ്ഥാനുമായി നിരവധി തവണ ചർച്ചകൾ നടത്തിയ ശേഷം എല്ലാ വിഷയങ്ങളിലും ഞങ്ങൾ ധാരണയിലെത്തി. എല്ലാ തീർത്ഥാടകർക്കും 20 യുഎസ് ഡോളർ ഈടാക്കാൻ പാക്കിസ്ഥാൻ നിർബന്ധിക്കുകയാണ്. ഭക്തരുടെ താത്പര്യങ്ങൾക്കായി അങ്ങനെ ചെയ്യരുതെന്ന് ഞങ്ങൾ പാക്കിസ്ഥാനോട് അഭ്യർത്ഥിച്ചിട്ടുണ്ട് രവീഷ് കുമാർ പറഞ്ഞു. ഗുരുനാനാക്ക് ദേവിന്റെ 550ാം ജന്മവാർഷിക ആഘോഷത്തോട് അനുബന്ധിച്ച് തുറക്കുന്ന 4.2 കിലോമീറ്റർ നീളമുളള ഇടനാഴിയുടെ നിർമ്മാണവുമായി ഇന്ത്യ മുന്നേറുകയാണ്.
Discussion about this post