ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിൽ ചെങ്കൊടിക്ക് പകരം പച്ചയിലും മഞ്ഞയിലും അരിവാൾ ചുറ്റിക പതിച്ച കൊടികൾ പ്രത്യക്ഷപ്പെട്ടു. ഡി.വൈ.എഫ്.ഐ നേതാവ് എസ്. സജീഷ് നയിച്ച യുവജന റാലിയിലാണ് മഞ്ഞയിൽ അരിവാൾ ചുറ്റിക നക്ഷത്രം പതിപ്പിച്ച കൊടികൾ പ്രത്യക്ഷപ്പെട്ടത്. ഇടതു യുവജന സംഘടനയുടെ സംസ്ഥാന നേതാക്കൾ പങ്കെടുത്ത ജാഥയിൽ പച്ചക്കൊടിയിലും ഇതേ രീതിയിൽ ചിഹ്നം പതിപ്പിച്ചിട്ടുണ്ട്. നീല, വെള്ള നിറങ്ങളിലും ഇതുപോലെ കൊടികൾ ജാഥയിൽ ഉപയോഗിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽ ജാഥയുടെയും ബഹുവർണ കൊടികളുടെയും ചിത്രം പ്രചരിച്ചതോടെ ട്രോളുകളുടെ പൂരമാണ്.സ്ഥാനാർത്ഥി നിർണയത്തിൽ വെള്ളാപ്പള്ളിയുടെ നിർദേശം പാർട്ടി അനുസരിക്കാത്തതിലെ അണികളുടെ പ്രതിഷേധമാണ് പലനിറത്തിലുള്ള കൊടികളിലുള്ളതെന്ന് ബി.ജെ.പി പരിഹസിച്ചു.
ചുവപ്പിലുള്ളതാണ് സി.പി.എം ചിഹ്നമെന്നും ബാക്കിയെല്ലാം ഭാവന സൃഷ്ടിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. ഓരോ കൊ ടിയുടെയും ഉത്തരവാദിത്തം അതത് സംഘടനകൾക്കാണ്. ഈ പറഞ്ഞ കൊടികൾ താൻ കണ്ടിട്ടില്ലെന്നും കോടിയേരി വിശദീകരണവുമായി രംഗത്തെത്തി.
Discussion about this post