ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ആയിരുന്ന ഇക്ബാൽ മിർച്ചിയുടെ സഹായിയും,പവർ ഓഫ്് അറ്റോണിയും ആയ ഹൂമയൂൺ മർച്ചന്റിനെ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇക്ബാൽ മിർച്ചിയുടെ റിയൽ എസ്റ്റേറ്റ് ബിസിനസ്സിലും ഹുമയൂൺ പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സൺബ്ലിങ്ക് റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായുളള ബന്ധവും കണ്ടെത്തിയ ശേഷമായിരുന്നു ഹുമയൂണിന്റെ അറസ്റ്റ്.
മിർച്ചിയുടെ ഉത്തരവുകൾ ഹുയൂണിന് ലഭിച്ചിരുന്നതായും ഏജൻസി പറയുന്നു. ഭൂമിയിടപാടുകൾ മുതൽ ബിസിനസുകളുടെ ശൃംഖല വ്യാപിപ്പിക്കുന്നതിന് ചർച്ചകളെല്ലാം നടത്തിയത് ഹുമയൂൺ ആണ്. സർ മുഹമ്മദ് യൂസഫ് ട്രസ്റ്റ് ഇക്ബാൽ മിർച്ചിയ്ക്ക കൈമാറിയ സീ വ്യൂ, മറിയം ലോഡ്ജ്, റാബിയ മാൻഷൻ എന്നീ മൂന്ന് സ്വന്തുക്കളുടെ കാര്യത്തിലും ഇയാളുടെ പങ്ക് വ്യക്തമായിട്ടുണ്ട്.
മിർച്ചിക്കായി മൂന്ന് പ്രോപ്പർട്ടികൾ വികസിപ്പിക്കുന്നതിന് മർച്ചന്റ് ജോയ് ഹോം ക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡിലെ ജയന്ത് സോണിയെ സമീപിച്ചതായി ഏജൻസി അറിയിച്ചു.ജയന്ത് സോണിയും ഇക്ബാൽ മിർച്ചിയും തമ്മിൽ ലണ്ടനിൽ ഒരു കൂടിക്കാഴ്ചയ്ക്ക് മർച്ചന്റ് അവസരം
ഒരുക്കിയിരുന്നു.ഇയാളെ മുംബൈ കോടതിയിൽ ഹാജരാക്കി.
Discussion about this post