ഇന്ന് മുതൽ ജമ്മു കശ്മീർ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിരിക്കും. ജമ്മു കശ്മീരും ,ലഡാക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു കൊണ്ടുളള പുന:സംഘടന നിയമം അർധരാത്രി മുതൽ നിലവിൽ വന്നു. കേന്ദ്ര നിയമങ്ങളും ഓർഡിനൻസുകളും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ബാധകരമായിരിക്കും.
ജമ്മു കശ്മീർ വിഭജനത്തോടെ ഇന്ത്യയുടെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്്. ജമ്മു കശ്മീറിന് പുതുച്ചേരി പോലെ ഒരു നിയമസഭ മണ്ഡലം ഉണ്ടായിരിക്കും. ജമ്മു കശ്മീരിന് പ്രത്യേക പതാക ഉണ്ടാകില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ആളുകൾക്ക് കശ്മീരിൽ വസ്തു വാങ്ങാനും അവിടെ സ്ഥിര താമസമാക്കാനും, ജോലികൾക്ക് അപേക്ഷിക്കാനും സ്വാതന്ത്യം ഉണ്ടാകും.
ജമ്മുകശ്മീരിലെ പോലീസിനെയും ക്രമസമാധാനാത്തെയും കേന്ദ്രം നേരിട്ട് നിയന്ത്രിക്കും. ജമ്മു കശ്മീരിന് സ്വന്തമായി നിയമസഭ ഉണ്ടായിരിക്കും. ലഡാക്കിൽ ഒരു എംപിയും, ജമ്മു കശ്മീരിൽ നാല് എംപിമാരുമുണ്ടാകും. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് കൂടി പൊതു ഹൈക്കോടതി ഉണ്ടായിരിക്കും. ജമ്മു കശ്മീരിലാണ് ഹൈക്കോടതി.ഗുജറാത്തിൽ നിന്നുളള ഗിരീഷ് ചന്ദ്ര മർമു ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവർണ്ണറായും,മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ആർ കെ മാത്തൂർ ലഡാക്കിലെ ആദ്യത്തെ ലഫ്റ്റന്റ് ഗവർണ്ണറായും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 റദ്ദാക്കി മൂന്ന് മാസത്തിന് ശേഷമാണ് ഔദ്യോഗികമായ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജനം നില വിൽ വന്നത്. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായതോടെ ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം റദ്ദാക്കി.ചരക്ക് സേവന നികുതി നിയമം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം, കേന്ദ്ര വിവര നിയമ തുടങ്ങിയവയെല്ലാം കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് ബാധകമായിരിക്കും. 560ലധികം നാട്ടു രാജ്യങ്ങളെ യൂണിയൻ ഓഫ് ഇന്ത്യയിൽ ലയിപ്പിച്ച ബഹുമതിയുളള ആദ്യത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനത്തിലാണ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും
നിലവിൽ വന്നത്.
Discussion about this post