കേരളത്തിലെ നാല് ജില്ലകളില്‍ കടലേറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്.യുഎസിലെ ന്യൂജഴ്സി പ്രിന്‍സ്റ്റണ്‍ ആസ്ഥാനമായ ക്ലൈമറ്റ് സെന്‍ട്രല്‍ എന്ന ഗവേഷണ സംഘടന തയ്യാറാക്കിയ പ്രളയ ഭൂപടത്തിലാണ് കേളീയരെ ആശങ്കപ്പെടുത്തുന്ന വിവരങ്ങല്‍ ഉള്ളത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, തുടങ്ങിയ ജില്ലകളുടെ പടിഞ്ഞാറന്‍ മേഖലയിലെ ചില സ്ഥലങ്ങളും ആ ആഗോള പ്രളയ ഭൂപടത്തില്‍ ഇടം പിടിക്കാന്‍ യോഗ്യത നേടി.
കടലും കായലും പെരുകി 30 കിലോമീറ്റർ വരെ അകത്തേക്കു ഉപ്പുവെള്ളം കയറാൻ സാധ്യതയുണ്ടെന്നാണു ഇതു സംബന്ധിച്ച കംപ്യൂട്ടർ മാതൃകകൾ വരച്ചുകാട്ടുന്ന ചിത്രം. ആളുകൾ ഇപ്പോൾ താമസിക്കുന്ന പല താഴ്ന്ന സ്ഥലങ്ങളിലും വെള്ളം കയറും. 2050 ആകുമ്പോഴേക്കും തീരത്തു താമസിക്കുന്ന 3.6 കോടി ജനങ്ങൾ പ്രളയം മൂലം മാറി താമസിക്കേണ്ടി വരും. 2100 ആകുമ്പോഴേക്കും ഇവരുടെ എണ്ണം 4.4 കോടിയോളം ഉയരാമെന്നും പഠനം പറയുന്നു.
വേലിയേറ്റ സമയത്തു കടൽജലം കൂടുതൽ ഉള്ളിലേക്കു വരും. 15 കോടി ആളുകൾ ഇപ്പോൾ താമസിക്കുന്ന ഇടങ്ങളിലേക്കാണ് അതിരു ലംഘിച്ചെത്തുന്ന വെള്ളം കയറി വരിക. കടൽഭിത്തി, പുലിമുട്ട് തുടങ്ങിയവയ്ക്കു താങ്ങാവുന്നതിനുമപ്പുറമായിരിക്കും സ്ഥിതി. ഇന്ത്യയിൽ ഇപ്പോൾ വേലിയേറ്റ പരിധിയോടു ചേർന്ന് താമസിക്കുന്നവരുടെ എണ്ണം ഏകദേശം 60 ലക്ഷമാണ്. 2100 ൽ ഇത് 3.8 കോടിയായി ഉയരും. ചൈന, ബംഗ്ലദേശ്, വിയറ്റ്നാം, ഇന്ത്യ, ഇന്തൊനീഷ്യ, തായ്ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലെ 23 കോടി ജനങ്ങൾ കടലേറ്റ ഫലമായി ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് നേ‘ചർ കമ്മ്യൂണിക്കേഷൻസ് എന്ന ശാസ്ത്ര ഗവേഷണ മാസികയിൽ പ്രസിദ്ധീകരിച റിപോർട്ടിൽ പറയുന്നത്.
ആകാശത്തു നിന്ന് ഉപഗ്രഹ സംവിധാനത്തിലൂടെ ഭൂമിയുടെ ചിത്രം പകർത്തുമ്പോൾ മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകൾ ഭാഗങ്ങളും ഭൂനിരപ്പും ഒരുപോലെ കണക്കാക്കി വിലയിരുത്തി ശേഖരിച്ചിരുന്നതു മുൻകാല ഡേറ്റകളുടെ പ്രശ്നമായിരുന്നു. എന്നാൽ അത്തരം ചെറിയ ഉയര വ്യത്യാസം പോലും കൃത്യമായി ഗണിച്ചാണ് ഈ മോഡൽ പഠനം നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ കൃത്യതയും കൂടുതലാണ്.
ഇന്ത്യയുെട സാമ്പത്തിക തലസ്ഥാനമായ മുംബൈയും, ഷാങ്ഹായിയടക്കമുളള ലോകത്തെ മഹാനഗരങ്ങളില്‍ ചിലതും കടലെടുക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 150 ദശലക്ഷം മനുഷ്യ ജീവിതങ്ങളെ തകിടം മറിച്ചേക്കാവുന്ന കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാനുളള മുന്നൊരുക്കം സര്‍ക്കാരുകള്‍ ഇപ്പോഴെ തുടങ്ങണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post