നവജാതശിശുവിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ ഹൈദരാബാദിലാണ് സംഭവം. രാവിലെ ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റാൻഡിനു സമീപം ബാഗുമായി എത്തിയ രണ്ടു പേർ ഗ്രൗണ്ടിൽ കുഴിയുണ്ടാക്കുന്നതു കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ബാഗു പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് തങ്ങളുടെ കൊച്ചുമകളാണെന്നും പ്രസവ ശസ്ത്രക്രിയയിലുണ്ടായ അപാകതമൂലം മരിച്ചെന്നുമാണ് കരിംനഗർ സ്വദേശികളായ ഇവർ പൊലീസിനോടു പറഞ്ഞത്. മൃതദേഹം പൊതുവാഹനങ്ങളിൽ കയറ്റാത്തതിനാൽ ബാഗിലാക്കി കുഴിച്ചിടാൻ കൊണ്ടുവന്നതെന്നാണ് ഇവർ പൊലീസിനു നൽകിയ വിശദീകരണം.
എന്നാൽ ബാഗ് തുറന്ന് പരിശാധിച്ച പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.കുഞ്ഞിന് ജീവനുണ്ടായിരുന്നു. പൊലീസ് പെട്ടെന്നു തന്നെ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി. രണ്ടു പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post