വാളയാര്‍ പീഡനക്കേസില്‍ മൂന്നുപ്രതികളെ വെറുതെവിട്ട വിധിപ്പകര്‍പ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ .
സാഹചര്യത്തെളിവുകളോ നേരിട്ടുള്ള തെളിവുകളോ ഇല്ലെന്ന് പകര്‍പ്പില്‍ പറയുന്നു. കുറ്റകൃത്യങ്ങളുമായി പ്രതികളെ ബന്ധിപ്പിക്കാന്‍ ശാസ്ത്രീയ തെളിവുമില്ല. പ്രോസിക്യൂഷന്റേത് ദയനീയപരാജയമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാക്കിയത് നിഗമനങ്ങള്‍ മാത്രമാണെന്നും വിധിപകർപ്പ് സാക്ഷ്യപ്പെടുത്തുന്നു.
തെളിവായ വസ്ത്രങ്ങള്‍ പീഡനസമയത്ത് ധരിച്ചതെന്ന് ഉറപ്പിക്കാനായില്ല. പീഡനം നടന്ന സ്ഥലവും ഉറപ്പിക്കാനാകില്ല. ഡിവൈഎസ്പി പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണ് സാക്ഷികളുടെ മൊഴിയെടുത്തത്. പീഡനം നടന്നതായി പ്രധാനസാക്ഷികള്‍ പോലും ഡിവൈഎസ്പിയോടു പറഞ്ഞില്ല.പ്രകൃതിവിരുദ്ധപീഡനം നടന്നതിന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിവില്ല, ക്ഷതങ്ങള്‍ അണുബാധ മൂലമാകാമെന്നും ഡോക്ടര്‍ പറഞ്ഞു.
വാളയാര്‍ കേസില്‍ വീഴ്ച അന്വേഷണ സംഘത്തിന്റേതെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലത ജയരാജ് ആരോപിച്ചിരുന്നു. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാവുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലായിരുന്നു. സാക്ഷിമൊഴി രേഖപ്പെടുത്തിയില്ലെന്ന് പറയുന്നവരൊന്നും യഥാര്‍ഥ സാക്ഷികളല്ലെന്നും റിപ്പോര്‍ട്ട്.
Discussion about this post