പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കി കൈത്തറിയിൽ ഒരുങ്ങിയും കമ്പിളി സ്റ്റോളും, രത്ന പേനയും ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കലിന് സമ്മാനിച്ചു. ‘കോൾ ഓഫ് ലഡാക്ക് ‘ എന്നറിയപ്പെടുന്ന ഈ സ്റ്റോളിന് കറുത്ത നിറമാണ്. പരമ്പരാഗത ലഡിക്കി പാറ്റേണും,നാല് കോർണറുകളിൽ അലങ്കാര പണിയും ചെയ്തിരിക്കുന്നു. മികച്ച ചെമ്മരിയാടുകളുടെ രോമം ഉപയോഗിച്ചാണ് പരമ്പരാഗത ചർക്കിയിൽ കഠിന ശൈത്യകാലത്ത് ലഡാക്കി സ്ത്രീകൾ ഈ കമ്പിളി നെയ്യുന്നത്.
രാജമുണ്ട്രയിലെ സ്വർണ്ണപ്പണിക്കാരുടെ കുടുംബത്തിൽ നിന്നുളള കെവി രത്നത്തിന്റെ പേരിലുളള രത്ന പേനയും മെർക്കലിന് സമ്മാനിച്ചു.മഹാത്മഗാന്ധിയുടെ ജനപ്രീതിയാർജിച്ച പ്രതിമ നിർമ്മിച്ച കെവി രത്നംഗ്രൂപ്പാണ്. കെവി രത്നം ആൻഡ് സൺസ് രത്നം ബാൽപെൻ വർക്ക്സ് എന്നാണ് ഈ കമ്പനിയുടെ ഇപ്പോഴത്തെ പേര്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് 1934ൽ മഹാത്മഗാന്ധി 31,000 അതിഥികൾക്ക് കത്തുകൾ എഴുതിയത് രത്നം നിർമ്മിച്ച പേന കൊണ്ടാണ്.
മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനാണ് മെർക്കൽ വ്യാഴാഴ്ച ഡൽഹിയിലെത്തിയത്. പ്രധാനമന്ത്രിയുമായി ആഞ്ചല മെർക്കൽ നടത്തിയ കൂടിക്കാഴ്ചയിൽ 20 ഓളം സുപ്രധാന കരാറുകളിൽ ഒപ്പു വച്ചിരുന്നു.
Discussion about this post