അയോധ്യ കേസ് സുപ്രീം കോടതി വരുന്നതുമായി ബന്ധപ്പെട്ട് ഉന്നത മുസ്ലീം സംഘടനകളുടെയും മത പുരോഹിതരന്മാരുടെയും യോഗം ചേർന്നു. സുപ്രീം കോടതി വിധി എല്ലാവരും ബഹുമാനിക്കണമെന്ന് ആഹ്വാനം ചെയ്തു. അഖിലേന്ത്യാ മുസ്ലീം മജ്ലിസ് ഇ മുഷവരത്ത് പ്രസിഡന്റ് നവീദ് ഹമീദ് വിളിച്ചു ചേർത്ത രഹസ്യ യോഗത്തിലാണ് തീരുമാനം. അയോധ്യ കേസിലെ വിധിക്ക് ശേഷം സമാധാനവും ഐക്യവും നിലനിർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു
ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് അർഷാദ് മദാനി, മുൻ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ വജാത്ത് ഹബീബുള്ള, മുൻ എംപി ഷാഹിദ് സിദ്ദിഖി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡന്റ് സദത്തുല്ല ഹുസൈനി, പാർലമെന്റ് അംഗങ്ങളായ ഡോ. ജാവേദ്, ഇമ്രാൻ ഹസൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.രാജ്യത്തിന്റെ മൊത്തത്തിലുളള പുരോഗതിയുടെയും വികസനത്തിന്റെയും പശ്ചാത്തലത്തിൽ അയോധ്യ കേസ് സുപ്രീം കോടതിയുടെ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും ക്രിയാത്മകമായി എടുക്കണമെന്ന് യോഗത്തിൽ പ്രമേയം പാസാക്കി.
രാജ്യത്ത് എല്ലാവരും ക്ഷമയോടും സഹിഷ്ണുതയോടും കൂടി അഭിമുഖീകരിക്കണമെന്നും, ഏതെങ്കിലും തരത്തിലുളള പ്രകോപനങ്ങളും പ്രലോഭനങ്ങളും ഒഴിവാക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. സാഹചര്യങ്ങൾ എന്തു തന്നെയായാലും സമാധാനത്തോടെയും ശുഭാപ്തി വിശ്വാസത്തിലും ഉറച്ചു നിൽക്കണമെന്നും ആവശ്യപ്പെട്ടു.
Discussion about this post