മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നതിന് ശിവസേന ഭീഷണിപ്പെടുത്തുന്നുവെന്ന് ബിജെപി.സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും നടന്നാൽ ബിജെപിയ്ക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുത്ത സഹായിയും ബിജെപി നേതാവുമായ ജയ്കുമാർ റാവൽ പറഞ്ഞു. അതേ സമയം മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റൗത്തിനെ ജോക്കറായി ചിത്രീകരിച്ച് ബിജെപി മുഖ പത്രമായ തരുൺ ഭാരതിൽ ശിവസേനയെ ആക്രമിച്ചു.
ശിവസേന പ്രസിഡന്റ് ഉദ്ദവ് താക്കറെയുടെയും സജ്ഞയ് റൗത്തിന്റെയും പേരുകൾ പറയാതെ സാങ്കൽപിക കഥാപാത്രങ്ങളെ പോലയാണെന്ന് അവതരിപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ 60 ശതമാനം കർഷകരും പ്രകൃതി ദുരന്തങ്ങളുടെ ആഘാതം നേരിട്ടു കൊണ്ടിരിക്കുകയാണ്. ശിവസേന കർഷകരുടെ ക്ഷേമം കൂടുതൽ ശ്രദ്ധിക്കുന്നില്ലെന്നും അധികാരം പിടിച്ചെടുക്കുന്നതിൽ മാത്രമാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എഡിറ്റോറിയലിൽ കൂട്ടിച്ചേർത്തു. അധികാരത്തിനായുളള കർഷകരുടെയും സാധാരണക്കാരുടെയും ദുരവസ്ഥ അവഗണിച്ചതിന് മഹാരാഷ്ട്രയിലെ ജനങ്ങൾ ഒരിക്കലും ശിവസേനയോട് ക്ഷമിക്കില്ലെന്ന് ബിജെപി മുഖപത്രം അഭിപ്രായപ്പെട്ടു.
ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി സേന നേതാക്കൾ ലേഖനങ്ങൾ എഴുതുന്നതിലും ടിവി ചാനലുകളിൽ അഭിമുഖം നൽകുന്നതിലും തിരക്കിലാണെന്ന് തരുൺ ഭാരത് എഡിറ്റേറിയൽ പറയുന്നു. എല്ലാ ദിവസവും രാവിലെ ഉണർന്ന് ഹിന്ദി കവിതകൾ ട്വീറ്റ് ചെയ്യുകയും വ്യാജ വാർത്തകൾ നട്ടുപിടിപ്പിക്കുന്ന തിരക്കിലാവുകയും ചെയ്യുന്ന ബുദ്ധിമാനായ സേന നേതാവണ് ശിവസേന മുഖപത്രം സമനയുടെ എഡിറ്റർ കൂടിയായ റൗത്തെന്ന് പറയുന്നു. ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നത് എളുപ്പമാണെങ്കിലും മഹാരാഷ്ട്ര പോലുളള സംസ്ഥാനം ഭരിക്കുന്നത് വളരെ കഠിനമാണെന്ന വസ്തുത ബുദ്ധിമാനായ നേതാവ് മനസ്സിലാക്കണമെന്ന് മുഖപത്രം പറയുന്നു.അയോധ്യ കേസിൽ സുപ്രീം കോടതി വിധി വരാനിരിക്കെ മഹാരാഷ്ട്രയിലും സുരക്ഷ ആവശ്യമാണെന്ന് ബിജെപി മുഖപത്രം പറയുന്നു.
Discussion about this post