റെക്കോർഡ് നിലവാരം ഭേദിച്ച് സെൻസെക്സ്. ഇന്ന് രാവിലെ താഴ്ചയിലാണ് തുടങ്ങിയതെങ്കിലും ഉച്ചക്ക് ശേഷം സെൻസെക്സ് കുതിക്കുകയായിരുന്നു.
ജൂൺ 11നുശേഷം നിഫ്റ്റി 12,000 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തുന്നത് ഇതാദ്യമായാണ്. ഉച്ചകഴിഞ്ഞ് 2.16ലെ നിലവാരപ്രകാരം സെൻസെക്സ് 312 പോയന്റ് നേട്ടത്തിൽ 40,560ലെത്തി.
ഇൻഫോസിസാണ് മികച്ച നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 2.5 ശതമാനം കുതിച്ച് 714ലിലെത്തി. കമ്പനിയ്ക്കെതിരായ ആരോപണത്തിൽ് സഹ സ്ഥാപകർക്ക് പങ്കില്ലെന്ന നന്ദൻ നിൽ്കേനിയുടെ പ്രസ്താവനയാണ് ഓഹരിക്ക് കരുത്തായത്.
സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ ഓഹരി 2.5 ശതമാനം ഉയർന്ന് 480.70 രൂപയിലെത്തി. 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 481.95 രൂപയുടെ അടുത്തെത്തിയിരിക്കുകയാണ് ഓഹരി വില.
എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് ഓഹരികളാണ് സെന്‍സെക്സ് സൂചികയുടെ കുതിപ്പിന് കരുത്തേകിയത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.29 ശതമാനവും സ്മോള്‍ക്യാപ് 0.17 ശതമാനവും നേട്ടത്തിലാണ്. വെങ്കീസ്, പെർസിസ്റ്റന്റ്, ഡെല്‍റ്റ കോർ്പ്പ് തുടങ്ങിയ ഓഹരികളാണ് സ്മോൾ് ക്യാപ് വിഭാഗത്തില്‍ നേട്ടമുണ്ടാക്കിയത്. ഇന്ത്യബുൾസ് വെഞ്ച്വേഴ്സ്, ഏഡല്‍വെയ്സ്, ടോറന്റ് പവർ്, ഹഡ്കോ എന്നീ ഓഹരികൾ് മിഡ്ക്യാപ് സൂചികയ്ക്കും കരുത്തേകി.
Discussion about this post