അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഭർത്താവ് സ്വരാജ് കൗശൽ പങ്കു വച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സ തുടരുന്നതിനിടെ ആണ് സുഷമ സ്വരാജ് ഹൃദയാഘാതം വന്ന് മരിക്കുന്നത്.
വിദേശത്ത് വച്ച് ശസ്ത്രക്രിയ നടത്തണമെന്ന് എയിംസിലെ വിദഗ്ദ ഡോക്ടർമാർ അഭിപ്രായപ്പെട്ടിട്ടും സുഷമ അത് എതിർത്തു. സുഷമയുടെ ശസ്ത്രക്രിയ നടന്നത് എയിംസിൽ വച്ചായിരുന്നു.
വിദേശകാര്യമന്ത്രിയായിട്ടും തന്റെ ചികിത്സ പുറത്തു വച്ച് വേണ്ട എന്ന് തീരുമാനിച്ചത് സുഷമ സ്വരാജ് തന്നെയാണെന്ന് കഴിഞ്ഞ ദിവസം സ്വരാജ് കൗശൽ ട്വീറ്റ് ചെയ്തു.താൻ തന്നെ വിദേശത്ത് പോയി ശസ്ത്രക്രിയ നടത്തിയാൽ ജനങ്ങൾക്ക് ഇന്ത്യയിലെ ഡോക്ടർമാരോടും ആസ്പത്രികളോടുമുളള വിശ്വാസം കുറയുമെന്നായിരുന്നു സുഷമയുടെ മറുപടിയെന്ന് കൗശൽ കുറിച്ചു.
https://twitter.com/governorswaraj/status/1191434693402644483
ഡിസംബർ 2016ലായിരുന്നു സുഷമ സ്വരാജിന് എയിംസിൽ വച്ച് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. എയിംസ് ആസ്പത്രി അധികൃതർ തന്നെ മറ്റ് മാർഗം സ്വീകരിക്കാൻ സുഷമയോട് ആവശ്യപ്പെട്ടിരുന്നു. ‘ഇന്ത്യയിൽ വച്ച് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ എയിംസിലെ ഡോക്ടർമാർ തയ്യാറായിരുന്നില്ല. ഇത് രാജ്യത്തിന്റെ അഭിമാനത്തിന്റെ കാര്യമാണെന്നാണ് അവൾ പറഞ്ഞത്. വിദേശത്ത് പോകണം എന്ന ആവശ്യം നിഷേധിക്കുകയും ചെയ്തു. തന്റെ ശസ്ത്രക്രിയയുടെ ദിവസം അവൾ തന്നെ നിശ്ചയിച്ചു. ഡോ. മുകുത് മിൻസി, ഡോക്ടർ സാബ് താങ്കൾ ഉപകരണങ്ങൾ തയ്യാറാക്കി വയ്ക്കൂ ഭഗവാൻ കൃഷ്ണൻ ശസ്ത്രക്രിയ നടത്തിക്കോളും’എന്നാണ് അവൾ പറഞ്ഞതെന്ന് സ്വരാജ് ട്വീറ്റിൽ പറയുന്നു.
https://twitter.com/governorswaraj/status/1191436597255966721
തൊട്ടടുത്ത ദിവസം ഈസി ചെയറിലിരുന്ന് അവൾ പുഞ്ചിരിച്ചിരുന്നു.’ നമ്മൾ വിദേശത്തേക്ക് പോകുകയായിരുന്നെങ്കിൽ ജനങ്ങൾക്ക് നമ്മുടെ ആസ്പത്രികളോടും, ഡോക്ടർമാരോടുമുളള വിശ്വാസം നഷ്ടപ്പെടുമെന്ന് അവൾ പറഞ്ഞത്. ആയിരക്കണക്കിന് ആളുകളാണ് ഈ ട്വീറ്റുകൾ ഷെയർ ചെയ്തിരിക്കുന്നത്.
Discussion about this post