ഭവനിർമ്മാണ മേഖലയ്ക്ക് 25,000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.മുടങ്ങിക്കിടക്കുന്ന പാർപ്പിട പദ്ധതികൾ പൂർത്തിയാക്കാനാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭാ യോഗം പാക്കേജിന് അംഗീകാരം നല്കിയതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ പൂർത്തിയാക്കാത്ത 1,600 പാർപ്പിട പദ്ധതികൾക്ക് പാക്കേജിന്റെ പ്രയോജനം ലഭിക്കും. ഇതിലൂടെ സമ്പദ് രംഗത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. മുൻഗണനാ ക്രമം അനുസരിച്ച് പാക്കേജ് നടപ്പാക്കുന്നതിന് പ്രത്യേക വിൻഡോ ആരംഭിക്കും. 4.58 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
25,000 കോടിയുടെ പദ്ധതിയിൽ പതിനായിരം കോടി കേന്ദ്രസർക്കാർ നൽകും. ബാക്കി തുക എസ്.ബി.ഐ, എൽഐസി തുടങ്ങിയവ വഴി ബാക്കി തുക സമാഹരിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സിമന്റ്, സ്റ്റീൽ വ്യവസായ മേഖലയിൽ ഉണർവുണ്ടാക്കുകയും ചെയ്യാനാവുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post