കർതാർപൂർ സാഹിബ് സന്ദർശനത്തിന് പാസ്‌പോർട്ട് വേണമെന്ന വിഷയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള തർക്കം തുടരുന്നു. പാക്കിസ്ഥാനുമായി ഉണ്ടാക്കിയ ധാരണാപത്രത്തിൽ കർതാർപൂർസാഹിബ് സന്ദർശിക്കാൻ പാസ്‌പോർട്ട് വേണമെന്നാണ് വ്യക്തമാക്കിയിട്ടുളളതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.
അതുപോലെ ഇന്ത്യ മുന്നോട്ട് പോകുമെന്ന് പാക്കിസ്ഥാനിൽ നിന്നും വരുന്ന വിവരങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ മിലിട്ടറിയുടെ മാധ്യമ വിഭാഗത്തിന്റെ പുതിയ ട്വീറ്റിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച ഉദ്ഘാടനം നടക്കുന്ന ഇടനാഴി സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണെന്ന് രവീഷ് കുമാർ പറഞ്ഞു.
ഇന്ത്യൻ സിഖ് തീർത്ഥാടകർക്ക് കർതാർപൂർ സാഹിബ് ഗുരുദ്വാര സന്ദർശിക്കാൻ പാസ് പോർട്ട് ആവശ്യമാണെന്ന് വ്യാഴാഴ്ച പാക്കിസ്ഥാൻ ഡയറക്ടർ ജനറൽ ഓഫ് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് മേജർ ജനറൽ ആസിഫ് ഗഫൂർ ട്വീറ്റ് ചെയ്തു.എന്നാൽ ഗുരുദ്വാര സന്ദർശിക്കാൻ പാസ്‌പോർട്ട് വേണ്ടെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കി. ഇതോടെ ആശയക്കുഴപ്പം തുടരുകയാണ്.
Discussion about this post