തീവ്രവാദ ഗ്രൂപ്പുകൾക്ക് ചില രാജ്യങ്ങൾ നൽകുന്ന നിശബ്ദ പിന്തുണയിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.ഓസ്ട്രേലിയയിലെ മെൽബണിൽ നടന്ന ‘ നോ മണി മണി ഫോർ ടെറർ ‘ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ പിന്തുണയ്ക്കുന്ന അല്ലെങ്കിൽ ഭീകരതയ്ക്ക് ധനസമ്പാദനം നടത്താൻ സഹായിക്കുന്ന എല്ലാവർക്കുമെതിരെ ആഗോള തലത്തിൽ ഏകീകൃത ശ്രമം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ഡയറക്ടറർ ജനറൽ ഉൾപ്പടെയുളള ഉന്നത ഉദ്യോഗസ്ഥരാണ് അഞ്ചംഗ സംഘത്തിൽ ഉൾപ്പെടുന്നത്. മൊത്തം 65 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുക്കുന്നു. 2011 ൽ ഒസാമ ബിൻലാദനെ കൊലപ്പെടുത്തിയിട്ടും അൽഖ്വയ്ദയുടെ അനുബന്ധ സ്ഥാപനങ്ങൾ ഇപ്പോഴും സജീവമായി ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്തിടെ അബുബക്കർ അൽബാഗ്ദാദിയെ ഒഴിവാക്കിയെങ്കിലും അവരുടെ വേരുകൾ നിലനിൽക്കുന്നു. ഇത് അവസാനിക്കുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.സമാധാനം, സുരക്ഷ ,വികസനം എന്നിവയ്ക്കുളള ഏറ്റവും വലിയ ഭീഷണി ഭീകരതയാണ്. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുളള അന്താരാഷ്ട്ര തീവ്രവാദത്തെ കുറിച്ചുളള സമഗ്ര കൺവെൻഷന്റെ അന്തിമ രൂപം രാജ്യങ്ങൾ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post