നാഗ്പുർ: ബംഗ്ലാദേശിനെതിരായ ട്വെന്റ്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത ഇരുപത് ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുത്തു.
ഇന്ത്യക്ക് വേണ്ടി മലയാളി താരം ശ്രേയസ് അയ്യർ 33 പന്തിൽ 62 റൺസ് നേടി. ദീർഘകാലത്തിന് ശേഷം ഫോമിലേക്കുയർന്ന ലോകേഷ് രാഹുലും അർദ്ധസെഞ്ചുറി നേടി. രാഹുൽ 35 പന്തിൽ 52 റൺസടിച്ചു. പരമ്പരയിൽ ആദ്യമായി അവസരം കിട്ടിയ മനീഷ് പാണ്ഡെ 13 പന്തിൽ 22 റൺസുമായി അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്തിയപ്പോൾ നായകൻ രോഹിത് ശർമ്മ 2 റൺസുമായി മടങ്ങി. ശിഖർ ധവാൻ 19 റൺസെടുത്തപ്പോൾ ഋഷഭ് പന്ത് ഒരിക്കൽ കൂടി പരാജയമായി.
ബംഗ്ലാദേശിനായി സൗമ്യ സർക്കാറും ഷഫിയുൾ ഇസ്ലാമും 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അൽ അമീൻ ഹുസൈന് ഒരു വിക്കറ്റ് ലഭിച്ചു.
Discussion about this post