മണ്ഡല മകരവിളക്ക് പൂജ ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു.
മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നടന്നു.വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു.
പതിനെട്ടാം പടിക്കു മുന്നിലെ ആഴിയിൽ അഗ്നി പകർന്ന ശേഷമാണ് ഭക്തരെ സന്നിധാനത്തേക്കു ദർശനത്തിനായി പ്രവേശിപ്പിക്കുക. വൃശ്ചികം ഒന്നായ നാളെ നിയുക്ത മേൽശാന്തിമാരാകും നട തുറക്കുക. 2800 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി ശബരിമലയിൽ ആദ്യ ഘട്ടത്തിൽ വിന്യസിച്ചിട്ടുളളത്. മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ സന്നിധാനത്ത് നാളെ അവലോകന യോഗവും ചേരും
യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലുംകഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസ് തീരുമാനം. എന്നാല്‍ ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തനാണ് തീരുമാനം.
Discussion about this post