ഖാർത്തൂം: സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ സെറാമിക് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 23 മരണം. മരിച്ചവരിൽ 18 പേർ ഇന്ത്യക്കാരാണെന്ന് സൂചന. 140ഓളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.
ഖാർത്തൂമിലെ ബാഹ്രിയിലെ സലോമി സെറാമിക് ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്. വൈകിട്ടോടെ ഫാക്ടറിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണ്. സുഡാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തിവരികയാണ്. അപകടത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.
FIRE INCIDENT : SEELA CERAMIC FACTORY, BAHRI, KHARTOUM
contd… are as per lists given below, but some of the missing may be in the list of dead which we are still to receive as identification is not possible because of the bodies being burnt. pic.twitter.com/SmBu9usj6o
— India in Sudan (@EoI_Khartoum) December 4, 2019
അപകടത്തിന് പിന്നിൽ അട്ടിമറി നടന്നിരിക്കാനിടയുള്ള സാദ്ധ്യതയും അന്വേഷിച്ചു വരികയാണ്. ഫാക്ടറിയിലേക്കുള്ള സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഗ്യാസ് ടാങ്കർ പൂർണ്ണമായും തകർന്നു. തുടർന്ന് ഫാക്ടറിക്കുള്ളിലേക്കും തീ പടരുകയായിരുന്നു. ഇങ്ങനെയാണ് ജീവനക്കാർ അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കണ്ട്രോൾ റൂം നമ്പർ തുറന്നിട്ടുണ്ട്.
Have just received the tragic news of a major blast in a ceramic factory “Saloomi” in the Bahri area of the capital Khartoum in Sudan. Deeply grieved to learn that some Indian workers have lost their lives while some others have been seriously injured.
— Dr. S. Jaishankar (Modi Ka Parivar) (@DrSJaishankar) December 4, 2019
Discussion about this post