കോഴിക്കോട്: മുക്കത്ത് പ്ലസ്ടു വിദ്യാർത്ഥിയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സഹപാഠികൾ. മുസ്ലീം യുവാവുമായി പെൺകുട്ടിക്ക് ഉണ്ടായിരുന്ന ബന്ധമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സഹപാഠികളുടെ വെളിപ്പെടുത്തൽ. മരിച്ച പെൺകുട്ടിയുടെ കുടംബത്തിൻറെ ആരോപണം ശരിവെക്കുന്നതാണ് സഹപാഠികളുടെ വെളിപ്പെടുത്തലും. മുസ്ലീം യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നെന്നും ഇയാളുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്‍തതെന്നുമായിരുന്നു കുടുംബത്തിൻറെ ആരോപണം.
ആത്മഹത്യ ചെയ്‍തതിന്റെ തലേന്ന് യുവാവുമായി പെൺകുട്ടി പുറത്ത് പോയിരുന്നെന്നാണ് സഹപാഠികൾ പറയുന്നത്. അന്ന് പെൺകുട്ടി യൂണിഫോമല്ലാതെ മറ്റൊരു വസ്ത്രം ബാഗിലെടുത്തിരുന്നു. കൂടാതെ യുവാവിൻറെ വീട്ടുകാർ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിൽ പെൺകുട്ടി മാനസിക പ്രയാസം നേരിട്ടിരുന്നതായും സഹപാഠികൾ പറഞ്ഞു. മുസ്ലീം മതത്തിലേക്ക് മാറുന്നതിനെ കുറിച്ച് തങ്ങളോട് പറയാറുണ്ടായിരുന്നെന്നും ഇനി യുവാവുമായി ബന്ധത്തിനില്ലെന്ന് പെൺകുട്ടി പറഞ്ഞിരുന്നതായും സഹപാഠികൾ പറഞ്ഞു.
പെൺകുട്ടി ആത്മഹത്യ ചെയ്തത് യുവാവിൻറെ മാനസിക പീഡനത്തെ തുടർന്നെന്നും പെൺകുട്ടിയുടെ അനിയനെ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ അമ്മ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. യുവാവിന്റെ ഉമ്മയും സഹോദരിയും ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെൺകുട്ടിയുടെ സഹോദരിയും പറഞ്ഞിരുന്നു.
മുസ്ലീം യുവാവുമായി പെൺകുട്ടി ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ വിട്ടു വന്ന ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്. കുട്ടിയുമായി അടുപ്പമുള്ള യുവാവിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി ആവശ്യപ്പെട്ടിരുന്നു.
Discussion about this post