മുത്തപ്പന്‍പുഴയില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തി. ഇന്നു രാവിലെ ആറു മണിയോടെയാണ് 7 പേരടങ്ങുന്ന ആയുധധാരികളായ മാവോയിസ്റ്റ് സംഘം മുത്തപ്പന്‍പുഴ അങ്ങാടിയില്‍ എത്തിയത്. നാല് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് എത്തിയത്.
അതില്‍ അഞ്ചു പേര് പരസ്യമായി അങ്ങാടിയിലേക്ക് ഇറങ്ങി ആളുകളോട് സംസാരിക്കുകയും അശോകന് എന്നയാളുടെ ചായക്കടയില്‍ നിന്നും ചായ കുടിച്ചാണ് മടങ്ങിയത്. രണ്ടുപേര്‍ പുഴയില്‍ കാത്തുനില്ക്കുകയായിരുന്നു.
കര്‍ഷകര്‍ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയാണ് സംഘം മടങ്ങിയത്. സാധാരണ സ്ഥിരം പോസ്റ്ററില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇന്നത്തെ പോസ്റ്ററുകള്‍. വെള്ളവും, കാടും, ഭൂമിയും മനുഷ്യരുടേതാണെന്നും കൃഷിഭൂമിയില്‍ ജണ്ട കെട്ടി കര്‍ഷകരെ ദ്രോഹിക്കുന്ന വനപാലകരെ നാട്ടില്‍ നിന്നും അടിച്ചോടിക്കണം എന്നും സംഘം പറഞ്ഞു. മുത്തപ്പന്‍പുഴ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മടങ്ങുന്ന സമയത്ത് നിരവധി വീടുകളിലും സംഘം പോയിട്ടുണ്ട്.
തിരുവമ്പാടി മുത്തപ്പന്‍പുഴ, ആനക്കാംപൊയില്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിരവധി തവണകളായി സംഘം എത്തുമ്പോള്‍ അത് ചെറിയ രീതിയില്‍ ജനങ്ങളില്‍ ആശങ്കയും ഉയർത്തുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post