കശ്മീർ: ജമ്മു-കശ്മീരില്‍ 2019-ല്‍ 160 തീവ്രവാദികള്‍ കൊല്ലപ്പെടുകയും 102 പേര് അറസ്റ്റിലാവുകയും ചെയ്തതായി ഡിജിപി ദില്‍ബാഗ് സിങ്. 250 അക്രമികള്‍ ഇപ്പോഴും സജീവമാണ്. വാര്‍ത്തസമ്മേളനത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്ന യുവാക്കളുടെ എണ്ണത്തിലും 2018-നെ അപേക്ഷിച്ച് കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദ ആക്രമണ സംഭവങ്ങള്‍ 30 ശതമാനം കുറഞ്ഞു. അക്രമത്തില്‍ മരിച്ചവരുടെ എണ്ണത്തിലും 36 ശതമാനം കുറവുണ്ടായി. 2018-ല്‍ 218 യുവാക്കള്‍ തീവ്രവാദ സംഘങ്ങളില്‍ ചേര്‍ന്നെങ്കില്‍ 2019-ല്‍ 139 പേരാണ് ചേര്‍ന്നത്. ഇതില്‍തന്നെ 89 പേരാണ് ഇപ്പോള്‍ രംഗത്തുള്ളത്. മറ്റുള്ളവര്‍ സാധാരണജീവിതത്തിലേക്ക് മടങ്ങി. 2018-ല്‍ സംസ്ഥാനത്ത് 625 ക്രമസമാധാന പ്രശ്നങ്ങളുണ്ടായെങ്കില്‍ കഴിഞ്ഞവര്‍ഷം 481 ആയി കുറഞ്ഞതായും ഡിജിപി കൂട്ടിച്ചേര്‍ത്തു.
തീവ്രവാദവിരുദ്ധ നടപടികള്‍ 80 ശതമാനവും വിജയമായിരുന്നു. വിദേശികളടക്കം 160 തീവ്രവാദികള്‍ ഇതില്‍ കൊല്ലപ്പെട്ടു. 11 െപാലീസുകാരും 72 മറ്റു സുരക്ഷ ജീവനക്കാരും വിവിധ സംഭവങ്ങളില്‍ രക്തസാക്ഷികളായി. 102 തീവ്രവാദികള്‍ അറസ്റ്റിലായി. 10 പേര് കീഴടങ്ങി.
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമവും വെടിനിര്‍ത്തല്‍ ലംഘനവും വര്‍ധിച്ചു. എന്നാല്‍, മിക്ക ശ്രമങ്ങളും സുരക്ഷസേന പരാജയപ്പെടുത്തി.
Discussion about this post