ലഖ്നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ വദേര ഹെല്‍മെറ്റില്ലാതെ സ്കൂട്ടറിന്റെ പിന്‍സീറ്റില്‍ യാത്രചെയ്തതിന്റെ പിഴയടയ്ക്കാനുള്ള പണം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് പിരിച്ച് കോൺഗ്രസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസര്‍ എസ് ആര് ദാരാപുരിയുടെ ഉത്തര്‍പ്രദേശിലെ വീട്ടിലേക്കു പോകുമ്പോഴാണ് പിഴ ചുമത്തിയത്.
ഹെല്‍മെറ്റില്ലാതെ സ്കൂട്ടറില്‍ യാത്രചെയ്തതിനും മറ്റുഗതാഗതനിയമങ്ങള്‍ ലംഘിച്ചതിനുമായാണ് 6100 രൂപ യു പി സര്‍ക്കാര്‍ പിഴയിട്ടത്. പ്രാദേശികനേതാവായ ധീരജ് ഗുര്‍ജര്‍ ഓടിച്ച സ്കൂട്ടറിന്റെ പിന്‍സീറ്റിലാണ് പ്രിയങ്ക യാത്രചെയ്തത്. രാജ്ദീപ് സിങ് എന്നയാളുടേതായിരുന്നു തുക. പിഴ അടയ്ക്കാന്‍ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ തുക താന്‍ സ്വയം അടയ്ക്കുമെന്ന് രാജ്ദീപ് സിങ് പറഞ്ഞിരുന്നു.
Discussion about this post