ഡല്‍ഹി: അഞ്ച് ഐ എസ് ഭീകരര്‍ ഇന്ത്യയിലേയ്ക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി.
ഭീകരസംഘം നിലവില്‍ ഉത്തര്‍പ്രദേശില്‍ എത്തിയതായി സൂചന ലഭിച്ചതിനാല്‍ ബസ്തി, ഗോരഖ്പൂര്‍, സിദ്ധാര്‍ത്ഥനഗര്‍, കുശിനഗര്‍, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നതായി ബസ്തി ഐ.ജി റേഞ്ച് അശുതോഷ് കുമാര്‍ പറഞ്ഞു
ഖ്വാജ മൊയ്നുദ്ദീന്, അബ്ദുള്‍ സമദ് എന്നീ രണ്ട് തീവ്രവാദികളെയാണ് പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ കണ്ടതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. 2017 സെപ്റ്റംബറില്‍ ഖ്വാജ മൊയ്നുദ്ദീനെ ചെന്നൈയില്‍ നിന്നുള്ള ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. മൊയ്നുദ്ദീനു ഐ എസുമായി ബന്ധമുണ്ടെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവമാണെന്നും അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സിറിയയില്‍ നിന്ന് തിരിച്ചെത്തിയ മൊയ്നുദ്ദീന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പാകിസ്ഥാന് പിന്തുണയുള്ള തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.
പൂനെ സ്ഫോടനം, നിരോധിച്ച ഇസ്ലാമിക സംഘടനയായ സിമിയുമായി ബന്ധം എന്നി കുറ്റങ്ങളുടെ പേരിൽ അബ്ദുള്‍ സമദ് 2018 ഫെബ്രുവരിയില്‍ അറസ്റ്റിലായിട്ടുണ്ട്.
Discussion about this post