മാർച്ച് മാസം അവസാനം, വേനൽ കാലത്തോടെ ജമ്മുകശ്മീരിൽ അക്രമ പരമ്പരകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി അന്താരാഷ്ട്ര ഏജൻസികൾ. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) എന്ന അന്താരാഷ്ട്ര സംഘടനയാണ് ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും അന്താരാഷ്ട്ര സാമ്പത്തിക വിവരങ്ങൾ അന്വേഷിക്കാൻ വേണ്ടി രൂപം കൊടുത്തിരിക്കുന്ന ബഹുരാഷ്ട്ര അന്വേഷണ ഏജൻസിയാണ് എഫ്.എ.ടി.എഫ്.
39 രാഷ്ട്രങ്ങൾ അടങ്ങുന്ന സംഘടനയുടെ കരിമ്പട്ടികയിൽ ഉൾപ്പെട്ട രാഷ്ട്രങ്ങളിൽ ഒന്നായ പാകിസ്ഥാൻ, കാശ്മീരിൽ വിഘടനവാദികൾ നടത്തുന്ന അട്ടിമറി പ്രവർത്തനങ്ങൾക്ക് ഫണ്ട് ചെയ്യുന്നതായി ഇന്ത്യൻ ഏജൻസികൾക്ക് മുൻപേ തന്നെ വിവരം ലഭിച്ചിരുന്നു. നാനൂറോളം തീവ്രവാദികൾ ഇപ്പോൾതന്നെ തക്കം പാർത്ത് അതിർത്തിയുടെ സമീപ പ്രദേശങ്ങളിലുണ്ട്.
നൂറു പേർ വീതം അടങ്ങുന്ന എഴുന്നൂറ് കമ്പനി സൈന്യത്തെ കശ്മീരിൽ വിന്യസിച്ചിട്ടുണ്ട് എന്നും, അതിർത്തിക്കപ്പുറത്ത് നിന്നോ ഇപ്പുറത്തു നിന്നോ ഉള്ള ഏതുവിധ ആക്രമണത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Discussion about this post