ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, എന്‍.ആര്.സി തുടങ്ങിയ നിലവിലെ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച യോഗത്തില്‍ നിന്ന് പ്രധാന പാര്‍ട്ടികളെല്ലാം വിട്ടു നിന്നതിൽ പരിഹാസ്യരായി കോണ്‍ഗ്രസ്.
പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷത്തെ ആറ് പ്രധാനപാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തിനെത്തിയില്ല. 15 പാര്‍ട്ടികളുടെ നേതാക്കള്‍ മാത്രമാണ് പങ്കെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, ശിവസേന, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളാണ് യോഗത്തില്‍ നിന്ന് വിട്ട് നിന്നത്.
മമതാ ബാനര്‍ജിയും മായാവതിയും തങ്ങളുടെ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സഖ്യ കക്ഷികളായ ഡിഎംകെയും ശിവസേനയും അവസാന നിമിഷമാണ് പിന്മാറിയത്.
തമിഴ്നാട്ടിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഡിഎംകെ വിട്ടുനിന്നതെന്നാണ് സൂചന. മമതാ ബാനര്‍ജിക്കും സമാന പരാതിയാണുള്ളത്. കഴിഞ്ഞ ആഴ്ച നടന്ന ദേശീയ പണിമുടക്കിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇടത്-കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
Discussion about this post