ഡല്‍ഹി :ഒരു സംസ്ഥാനമോ, സംസ്ഥാനങ്ങളോ കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ഉള്ളപ്പോഴാണ് സ്യൂട്ട് ഹര്‍ജി നല്‍കാറ്. ഏഴാം ഷെഡ്യൂല്‍ പ്രകാരം യൂണിയന്‍ ലിസ്റ്റില്‍ പെടുന്ന കാര്യമാണ് പൗരത്വ നിയമം. സംസ്ഥാനത്തിന് ആ വിഷയത്തില്‍ റോളോന്നും ഇല്ല,.രാജ്യസഭയും ലോകസഭയും ഭൂരിപക്ഷത്തോടെ പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച നിയമമാണ്. കേരളം അതിലില്‍ ഇടപെട്ട് നല്‍കിയ ഹര്‍ജിയ്ക്ക് നിയമസാധ്യതയും, വിജയസാധ്യതയും ഇല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
കോടതിയില്‍ പാര്‍ലമെന്റിന്റെ പരമാധികാരം ചോദ്യം ചെയ്താല്‍ അത് നിലനില്‍ക്കാന്‍ സാധ്യതയില്ല എന്നാണ് നിയമ രംഗത്തുള്ളവര്‍ പറയുന്നത്.
വിഷയത്തില്‍ സുപ്രിം കോടതിയില്‍ നിലവില്‍ നിരവധി റിട്ട് ഹര്‍ജികള്‍ നിലവിലുണ്ട്. എന്നാല്‍ അതിലൊന്നും കക്ഷി ചേരാതെ സ്യൂട്ട് ഹര്‍ജി നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഭരണ ഘടനാ വിരുദ്ധമെന്ന് പറയാനാവില്ലെങ്കിലും രാഷ്ട്രീയ പ്രേരിതമാണ് ഹര്‍ജി എന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. കേന്ദ്രത്തിനെതിരെ പരസ്യയുദ്ധത്തിന് അതും നിയമസാധുത ഇല്ലാത്ത വിഷയത്തില്‍ ഇറങ്ങുന്നത് ശരിയല്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
പൗരത്വ ഭേദഗതിക്കെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവും കേരളമായിരുന്നു. ഇത്തരം നടപടികള്‍ മറ്റ് സംസ്ഥാനങ്ങളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഒരു സംസ്ഥാനവും അത്തരം പ്രമേയം പാസാക്കാന്‍ തയ്യാറായില്ല.
മാത്രവുമല്ല പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നത് ആലോചിക്കാന്‍ കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേരളം ഒഴികെ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന മറ്റ് കക്ഷികളൊന്നും പങ്കെടുക്കാന്‍ തയ്യാറായില്ല. ടിഎംസി, എഎപി, ഡിഎംകെ, ബിഎസ്പി തുടങ്ങിയ കക്ഷികളൊന്നും യോഗത്തില്‍ പങ്കെടുക്കാത്തത് കോണ്‍ഗ്രസിന് തിരിച്ചടിയായി. എന്നാല്‍ സിപിഎം യോഗത്തില്‍ കോണ്‍ഗ്രസിനൊപ്പം പങ്കെടുത്തിരുന്നു.
നിയമം ന്യൂനപക്ഷ വിരുദ്ധമാണെന്ന വ്യാജപ്രചരണം നടത്തി അതിന് പിന്നാലെ സ്യൂട്ട് ഹര്‍ജിയും മറ്റും നല്‍കുന്നത് വോട്ട് ബാങ്ക് സംരക്ഷണത്തിന് വേണ്ടിയാണെന്ന ആക്ഷേപം ശക്തമാണ്. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നത് മുന്നില്‍ കണ്ട് മുസ്ലിം സംരക്ഷകര്‍ തങ്ങളാണ് എന്ന് വരുത്തി തീര്‍ക്കാന്‍ മുന്നണികള്‍ തമ്മിലുള്ള മത്സരമാണ് ഇതിനെല്ലാം പിന്നില്‍ എന്നാണ് ബിജെപി ആരോപിക്കുന്നത്.
Discussion about this post