കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ബിജെപി നേതാവ് ഡോ. കെ. എസ്. രാധാകൃഷ്ണൻ. കേരള ചരിത്രത്തിൽ ആദ്യമായി മുസ്ലിംലീഗ് കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയെ നിശ്ചയിച്ചുവെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. സതീശൻ
മുഖ്യമന്ത്രിയാകണം എന്നത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളുടെ സംഘടിതമായ തീരുമാനമാണ്. സതീശൻ്റെ ഭരണം എന്നാൽ മുസ്ലിം തീവ്രവാദികളുടെ അജണ്ട നടപ്പിലാക്കുക എന്നാണർത്ഥം എന്നും ഡോ. കെ. എസ്. രാധാകൃഷ്ണൻ വ്യക്തമാക്കി.
കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേയ്ക്ക്; സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ
മുസ്ലിംലീഗ് വിജയിച്ചു. വി ഡി സതീശൻ മുഖ്യമന്ത്രിയായി. കേരള ചരിത്രത്തിൽ ആദ്യമായി മുസ്ലിംലീഗ് കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയെ നിശ്ചയിച്ചു. സതീശൻ
മുഖ്യമന്ത്രിയാകണം എന്നത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളുടെ സംഘടിതമായ തീരുമാനമാണ്. കെ വി തോമസ് മാഷിനെ പാർലിമെൻ്റിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ലത്തീൻ സഭയുടെ സ്ഥാനാർത്ഥി ബാരിസ്റ്റർ സേവ്യർ അറക്കലായിരുന്നു. വരാപ്പുഴ അതിരൂപത മെത്രാൻ അക്കാര്യം കരുണാകരനോട് നേരിട്ടു പറഞ്ഞു. അതിന് കരുണാകരൻ ഇങ്ങനെ
മറുപടി പറഞ്ഞു.” കോൺഗ്രസ്സിൻ്റെ
സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത്
പാർട്ടിയാണ് സഭയല്ല”. ഇന്നാകട്ടെ
കോൺഗ്രസിലെ എം എൽ എമാർക്ക് പോലും അവരുടെ നേതാവിനെ നിശ്ചയിക്കാൻ അവകാശമില്ല. മൊത്തമുള്ള 63 എം എൽ എ മാരിൽ മഹാഭൂരിപക്ഷം പേരും സതീശന് എതിരാണ്. എന്നാൽ എം എൽ എമാരുടെ ഭൂരിപക്ഷമല്ല ബഹുജനാഭിപ്രായമാണ് പരിഗണിക്കേണ്ടത് എന്ന വാദം മുസ്ലിം ഗ്രൂപ്പുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ചു. ജയിച്ച എം എൽ എമാരേക്കാൾ അവകാശം ബഹുജന അഭിപ്രായത്തിനാണ് എന്ന പ്രചാരണം മാപ്രകളും ഏറ്റെടുത്തു. പണം കൊടുത്താൽ എന്ത് ഹീനകൃത്യവും ചെയ്യാൻ ഒരു മടിയുമില്ലാത്തവരാണ് മുഖ്യധാര മാദ്ധ്യമങ്ങൾ എന്ന് അവർ പലവട്ടം തെളിയിച്ചിട്ടുണ്ട്.
ഇനി കേരളം മുസ്ലിം തീവ്രവാദികളുടെ
ഭരണത്തിലായിരിക്കും. മുസ്ലിം തീവ്രവാദികൾക്ക് കലവറയില്ലാത്ത പിന്തുണ നൽകിയ ഒരേ ഒരു നേതാവ് സതീശനാണ്. ആ സതീശൻ്റെ ഭരണം എന്നാൽ മുസ്ലിം തീവ്രവാദികളുടെ അജണ്ട നടപ്പിലാക്കുക എന്നാണർത്ഥം. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)









