നിസ്സാര വിലയിൽ രാഷ്ട്രീയ പ്രവർത്തകർക്ക് ഭക്ഷണം നൽകുന്ന ഇന്ത്യൻ പാർലമെന്റ് വൈകാതെ സസ്യേതര ഭക്ഷണങ്ങൾ ഒഴിവാക്കിയേക്കും. നിലവിൽ പാർലമെന്റിൽ ഭക്ഷണം നിർമ്മിച്ചു വിൽക്കുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പരാതി ഉയർന്നതിനാൽ, ഭരണകൂടം പുതിയ കരാറുകാരെ ക്ഷണിച്ചിരുന്നു.പക്ഷേ, ഇതു വരെ ലഭിച്ച കരാർ അപേക്ഷകൾ മുഴുവൻ സസ്യഭക്ഷണ വ്യാപാരികളിൽ നിന്ന് മാത്രമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പാർലമെന്റ് കാന്റീൻ പൂർണമായും സസ്യാഹാര ഭക്ഷണം പിന്തുടർന്നേയ്ക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്.ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനം എടുക്കാനുള്ള അധികാരം നിലവിൽ ലോക്സഭാ സ്പീക്കർക്കാണ്.
കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ, പാർലമെന്റ് ഭക്ഷണശാലയിൽ അംഗങ്ങൾക്കുള്ള സബ്സിഡി ഒഴിവാക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു. അതുകൊണ്ട് പാർലമെന്റ് കാന്റീനിലിപ്പോൾ ഭക്ഷണ പദാർത്ഥങ്ങൾ യഥാർത്ഥ വിലയ്ക്കാണ് വിൽക്കുന്നത്.
Discussion about this post