താൻ അച്ചടക്കം പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതിനാലാണ് വിദ്യാർത്ഥികളും ഒരു കൂട്ടം അധ്യാപകരും തന്റെ രാജി ആവശ്യപ്പെടുന്നതെന്ന് (ജെഎൻയു) വൈസ് ചാൻസലർ മാമിദാല ജഗദീശ് കുമാർ.നിയമങ്ങൾ അനുസരിക്കാനും, യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും പറഞ്ഞതിനാലാണ് ഒരു വിഭാഗം അധ്യാപകർക്ക് തന്നോടെതിർപ്പെന്ന് വ്യക്തമാക്കിയ വിസി,
“എല്ലാ സ്ഥാപനങ്ങളിലും ഒരു പ്രൊഫസർ വിദേശത്തേക്ക് പോകുന്നതിനുമുമ്പ് അവധിക്ക് അപേക്ഷിക്കണം. എന്നാൽ ഇവിടെ നിയമങ്ങൾ പാലിക്കുന്നില്ല. അവധിക്ക് അപേക്ഷിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടപ്പോൾ അത് അവരെ അലോസരപ്പെടുത്തിയെന്നും പറഞ്ഞു.
“ക്ലാസ് ഇല്ലാത്തപ്പോൾ അധ്യാപകർ കാമ്പസ് വിട്ട് സ്വന്തം ആവശ്യങ്ങൾക്കായി സ്ഥലം വിടും. യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അവർ ദിവസത്തിൽ 5 മണിക്കൂറെങ്കിലും സർവകലാശാലയിൽ ഉണ്ടായിരിക്കണം. ഞാൻ അത് നിർത്തിച്ചു,സമയക്ലിപ്തത പാലിക്കാൻ ഹാജരാകാൻ ഞാൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തി. സ്വാഭാവികമായും അധ്യാപകരുടെയും ചില വിദ്യാർത്ഥികളുടെയും വിഭാഗം കനത്ത എതിർപ്പ് പ്രകടിപ്പിച്ചു ” എന്നും വിസി തുറന്നടിച്ചു.”അധ്യാപകർ പഠിപ്പിക്കുകയും വിദ്യാർത്ഥികളോട് അവരുടെ പഠനം മാത്രം ശ്രദ്ധിക്കാൻ ഉപദേശിക്കുകയും വേണം.ഇപ്പോളുള്ള പ്രതിഷേധം കാമ്പസിലെ സമാധാനാന്തരീക്ഷം തകർക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ്.അതിനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല”,എന്നും ജഗദീഷ് കുമാർ കൂട്ടിച്ചേർത്തു
Discussion about this post