“സർവ്വകാല” സഖ്യകക്ഷിയായ പാകിസ്ഥാന്റെ നിർദേശപ്രകാരം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ കശ്മീർ പ്രശ്നം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.സുരക്ഷാസമിതിയിലെ മിക്ക അംഗങ്ങളും അയൽക്കാർ തമ്മിലുള്ള പോരാട്ടത്തിന് ഉഭയകക്ഷി പരിഹാരം തേടാനാണ് ആവശ്യപ്പെട്ടത്.ഇതോടെയാണ് ചൈനയുടെ പരിശ്രമങ്ങൾ ഫലം കാണാതെ പോയത്.സുരക്ഷാസമിതിയിൽ കശ്മീർ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും പകരം ഉഭയകക്ഷി ചർച്ച നടത്തി തീർപ്പാക്കണമെന്നുമായിരുന്നു അംഗങ്ങളായ യുഎസ്, യുകെ, ഫ്രാൻസ്, റഷ്യ എന്നിവരുടെ അഭിപ്രായം.
ജമ്മു കശ്‍മീരിന്റെ പ്രത്യേക പദവി സർക്കാർ റദ്ദാക്കിയതിനെ തുടർന്ന് ഓഗസ്റ്റിൽ ചൈനയുടെ സമ്മർദ്ദം മൂലം കശ്മീർ വിഷയം ഉന്നയിച്ചു സുരക്ഷാസമിതി യോഗം ചേർന്നു. എന്നിരുന്നാലും, ഇന്ത്യയുടെ നീക്കം ആഭ്യന്തര പ്രശ്‌നമാണെന്ന് അംഗരാജ്യങ്ങൾ അഭിപ്രായപ്പെട്ടതിനാൽ
യോഗം പ്രതീക്ഷിച്ച ഫലം നൽകിയില്ല.
Discussion about this post