കശ്മീരിൽ ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് വ്യക്തമാകുന്നു. ജമ്മു കശ്മീരിൽ, പുൽവാമ ജില്ലയിലെ അവന്തിപുര പ്രദേശത്താണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്.ട്രാലിലെ ഹരി-പാരി മേഖലയിൽ ഭീകരാറുണ്ടെന്ന് അറിയിപ്പ് കിട്ടിയതിനെത്തുടർന്ന് സുരക്ഷാ സേന ഈ പ്രദേശത്ത് തിരച്ചിൽ നടത്തുമ്പോൾ,ഭീകരർ പതിയിരുന്നു വെടിയുതിർക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ തുടർന്ന് രൂക്ഷമായ വെടിവെയ്പ്പ് നടക്കുന്നുണ്ട്.
ജെയ്ഷ് ഇ മുഹമ്മദിന്റെ ഒരു ഉയർന്ന തലവനായ ഖാരി യാസിറും രണ്ടു കൂട്ടാളികളുമടക്കം മൂന്നുപേരെ സൈന്യം വളഞ്ഞിട്ടുണ്ട് എന്നാണ് അവസാനം ലഭ്യമായ വിവരം.ജനുവരി 22 ന് ,ദക്ഷിണ കാശ്മീരിൽ ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
Discussion about this post