ശനിയാഴ്ച ഷഹീൻ ബാഗ് പ്രതിഷേധകർക്ക് നേരെ വെടിയുതിർത്തയാൾക്ക് പ്രേരണയായത് ഗതാഗത തടസം. തന്റെ കസിൻ കല്യാണം ആസന്നമായതിനാൽ ധാരാളം ക്രമീകരണങ്ങലും തയ്യാറെടുപ്പുകളും ചെയ്യണമെന്നും,എന്നാൽ അതിനു മുഴുവനും തടസം സൃഷ്ടിക്കുകയാണ് ഈ ഉപരോധക്കാരെന്നും കുറ്റവാളി പോലീസിനോട് പറഞ്ഞു.
പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്തതിന് ദില്ലി-നോയിഡ അതിർത്തിക്കടുത്തുള്ള ദല്ലുപുര ഗ്രാമവാസിയായ കപിൽ ഗുജ്ജാർ എന്ന 25 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ജസോള റെഡ് ലൈറ്റിനടുത്ത് പ്രതിഷേധ സ്ഥലത്തെ ബാരിക്കേഡിന് സമീപമാണ് പ്രതി വെടിയുതിർത്തത്.
ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധം പ്രദേശത്ത് വൻ ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്.ഇതാണ് പ്രശ്നങ്ങൾക്ക് മുഴുവൻ കാരണമെന്ന് കപിൽ പോലീസിനോട് പറഞ്ഞതായി ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.ദിവസങ്ങൾക്ക് മുൻപ്,ശ്വാസ തടസം അനുഭവപ്പെട്ട് അത്യാസന്ന നിലയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ഷഹീൻബാഗ് പ്രതിഷേധക്കാർ തടഞ്ഞിരുന്നു
Discussion about this post