മുംബൈയെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കി മഹാരാഷ്ട്ര നവനിർമാൺ സേനയുടെ കൂറ്റൻ റാലി. എം.എൻ.എസ് നേതാവായ രാജ് താക്കറെ ബംഗ്ലാദേശികളുടെയും പാകിസ്ഥാനികളുടെയും ഒഴിപ്പിക്കൽ ആവശ്യപ്പെട്ടു കൊണ്ടാണ് റാലി സംഘടിപ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ, ദക്ഷിണ മുംബൈയിലെ ഹിന്ദു ജിംഖാനയിൽ നിന്നും ആരംഭിച്ച റാലിയിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. തീവ്രഹിന്ദുത്വത്തിലേക്ക് ചുവടുമാറ്റിയതിന് ശേഷം, രാജ് താക്കറെയുടെ ആദ്യ പൊതുജന റാലിയാണിത്.
മുംബൈയുടെ നാനാഭാഗങ്ങളിൽ നിന്നും പ്രവർത്തകർ റാലിയിൽ പങ്കെടുക്കാൻ വന്നിരുന്നു.രണ്ടു കിലോമീറ്റർ ദൂരം സഞ്ചരിച്ച് ആസാദ് മൈതാനിയിലാണ് റാലി അവസാനിച്ചത്. തീവ്ര ഹിന്ദുത്വത്തിലേക്ക് മാറിയതോടെ പാർട്ടിയുടെ കൊടിയും രാജ് താക്കറെ മാറ്റിയിരുന്നു.
Discussion about this post