ഡല്‍ഹി: ഡൽഹിയിൽ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ആം ആദ്മി പാര്‍ട്ടിക്കാണ് ലീഡ് ലഭിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഡല്‍ഹിയില്‍ ബി.ജെ.പി നില മെച്ചപ്പെടുത്തി. കോൺഗ്രസിന്റെ പൊടി പോലും കാണാനില്ല.
പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. 9 മുതല്‍ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും. ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും. വിവിപാറ്റ് റസീപ്റ്റും എണ്ണുന്നതിനാല്‍ അന്തിമ ഫലം വൈകാനിടയുണ്ട്.
1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല.
ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി സീറ്റ് ബി.ജെ.പി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോള്‍ 66-4 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആണു പോളിംഗ്.
Discussion about this post