തിരുവനന്തപുരം∙ തന്നെ സി–ഡിറ്റ് ഡയറക്ടറാക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് മാറ്റില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജീവനക്കാരെ വെല്ലുവിളിച്ച് ജി ജയരാജ് പറയുന്ന ശബ്ദരേഖ പുറത്ത്. സിപിഎം സംസ്ഥാന സമിതിയംഗം ടി.എന്‍.സീമയുടെ ഭര്‍ത്താവാണ് ജി.ജയരാജ്.
സി–ഡിറ്റ് ഡയറക്ടറാക്കി നിയമിക്കപ്പെടാനുള്ള ജയരാജിന്റെ യോഗ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനു നോട്ടിസയച്ചതിനു പിന്നാലെ കഴിഞ്ഞ ബുധനാഴ്ച യോഗം വിളിച്ചിരുന്നു.
തന്റെ യോഗ്യതയും രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയായിരുന്നു യോഗത്തിന്റെ ഉദ്ദേശ്യം. രണ്ടുമണിക്കൂറിലേറെയുള്ള പ്രസംഗത്തിന്റെ അവസാന മൂന്ന് മിനിറ്റിലാണു വിവാദ പരാമര്‍ശങ്ങള്‍.
ഡയറക്ടറെ നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്കു മറുപടി നല്‍കും. പിണറായി വിജയന് സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്നും എല്ലാവരും ധൈര്യമായിരിക്കാനും സി–ഡിറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജയരാജ് പറയുന്നതിന്റെ ശബ്ദരേഖ ഒരു സ്വകാര്യ ചാനൽ ആണ് പുറത്തുവിട്ടത്.
ടി.എന്‍.സീമയുടെ ഭര്‍ത്താവായതുകൊണ്ടല്ല യോഗ്യതയുള്ളതുകൊണ്ടാണ് താന്‍ സി–ഡിറ്റ് ഡയറക്ടറായതെന്നും ജയരാജ് അവകാശപ്പെടുന്നു. രാഷ്ട്രീയമായ പുകമറ സൃഷ്ടിക്കാനാണു ശ്രമം. സി–ഡിറ്റിനുള്ള പദ്ധതികള്‍ പുറം കരാര്‍ കൊടുത്തു എന്ന കാടടച്ചുള്ള വെടി കേട്ടു ഭയന്നുപോകില്ല. മുഖ്യമന്ത്രിക്ക് സി–ഡിറ്റിനു മാത്രമായി പിന്തുണ നല്‍കാനാവില്ല. ചില കരാറുകള്‍ ഊരാളുങ്കലിനും കെല്‍ട്രോണിനും നല്‍കാനാണു മുഖ്യമന്ത്രി തീരുമാനിച്ചതെന്നും ജയരാജ് പ്രസംഗത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
Discussion about this post