മാസങ്ങൾക്കുള്ളിൽ രാജ്യസഭ കാണാൻ പോകുന്നത് വൻ അഴിച്ചുപണി. ഏപ്രിൽ മാസത്തോടെ രാജ്യസഭയിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നത് 51 അംഗങ്ങളാണ്. രാജ്യസഭയിൽ, 82 അംഗങ്ങളുള്ള 13 അംഗങ്ങളെ കൂടി ഉൾപ്പെടുത്താനായിരിക്കും ശ്രമിക്കുക. ആന്ധ്രപ്രദേശിൽ, വൈ.എസ്.ആർ.സി.പി കാലിയാക്കുന്ന നാലു സീറ്റും കരസ്ഥമാക്കും എന്നുറപ്പാണ്.ബി.ജെ.ഡിയാകട്ടെ, ഒഡീഷയിൽ നിന്നുള്ള മൂന്നിൽ രണ്ടു സീറ്റും നേടാനാണ് സാധ്യത. ഒന്ന് ബിജെപി കൊണ്ടുപോകും എന്നും വ്യക്തം.
ഹിമാചൽ പ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും ഓരോ സീറ്റുകൾ കൂടി ബിജെപി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെങ്കിലും മഹാരാഷ്ട്രയിൽ നിന്നും രണ്ട് രാജ്യസഭാ അംഗങ്ങളെ ലഭിക്കുമെന്നാണ് ബിജെപി പാർട്ടി വക്താക്കൾ വിശ്വസിക്കുന്നത്. 46 അംഗങ്ങളുള്ള കോൺഗ്രസ്, വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ പത്ത് സീറ്റുകൾ നേടുമെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ അനുമാനം.ഏപ്രിൽ കോൺഗ്രസിന്റെ 11 അംഗങ്ങളാണ് വിരമിക്കുന്നത്. മഹാരാഷ്ട്രയിൽ ഏഴും, തമിഴ്നാട്ടിൽ ആറും, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അഞ്ചെണ്ണവും, ഗുജറാത്ത് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നാലും, മധ്യപ്രദേശ്,രാജസ്ഥാൻ തെലങ്കാന,ഒറീസ എന്നിവിടങ്ങളിൽ മൂന്നു വീതവും ഝാർഖണ്ഡിലും ഛത്തീസ്ഗഢിലും രണ്ടും, ആസാം, ഹരിയാന,ഹിമാചൽ പ്രദേശ്,മണിപ്പൂർ എന്നിവിടങ്ങളിൽ ഓരോന്ന് വീതം സീറ്റുകളാണ് ഒഴിയുക.പശ്ചിമ ബംഗാളിൽ, തൃണമൂൽ കോൺഗ്രസ് അഞ്ചിൽ നാലു സീറ്റും നേടും.സി.പി.ഐ(എം) രംഗത്തിറക്കുന്നത് സീതാറാം യെച്ചൂരിയെയാണെങ്കിൽ ഒരു പക്ഷേ, കോൺഗ്രസ് പിന്തുണച്ചേക്കുമെന്നും പിന്നാമ്പുറ സംസാരമുണ്ട്.
Discussion about this post