ബിഹാർ“ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് അംബേദ്കർ പ്രതിമയിൽ മാല ചാർത്തിയത് പ്രതിമയെ അശുദ്ധമാക്കിയെന്ന വാദവുമായി കമ്മ്യൂണിസ്റ്റ്- ആർജെഡി പ്രവർത്തകർ. ബിഹാറിലെ ബെഗുസരായിയിലാണ് സംഭവം. കേന്ദ്രമന്ത്രി പ്രതിമയിൽ മാല ചാർത്തിയതിനാൽ അശുദ്ധമായ പ്രതിമ തങ്ങൾ ശുദ്ധമാക്കുകയാണെന്ന് അവകാശപ്പെട്ട പ്രവർത്തകർ പ്രതിമ ഗംഗാജലം ഉപയോഗിച്ചു കഴുകുകയും ചെയ്തു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഫെബ്രുവരി 14ന് നടന്ന റാലിയിൽ പങ്കെടുക്കാനായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ബെഗുസരായിൽ എത്തിയത്. ബല്ലിയ ബ്ലോക്കിലുള്ള അംബേദ്കർ പാർക്കിലായിരുന്നു യോഗം. യോഗത്തെ അഭിസംബോധന ചെയ്യുന്നതിന് മുൻപ് ഗിരിരാജ് സിംഗ് പാർക്കിലുള്ള അംബേദ്കർ പ്രതിമയ്ക്ക് മാല ചാർത്തിയിരുന്നു.
തുടർന്ന് അടുത്ത ദിവസം പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതാവ് സനോജ് സരോജ്, ആര്‍ജെഡിയുടെ വികാസ് പാസ്വാന്‍, രൂപ നാരായണ്‍ പാസ്വാന്‍ എന്നിവര്‍ ഒരു ബക്കറ്റ് വെള്ളവുമായി പാര്‍ക്കിലെത്തി. ഗംഗയില്‍ നിന്നെടുത്തതാണെന്ന് അവകാശപ്പെട്ട ആ ജലം അവർ പ്രതിമയുടെ മേൽ ഒഴിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം കമ്മ്യൂണിസ്റ്റ്, ആർജെഡി പ്രവർത്തകരുടെ പ്രവൃത്തിക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ ശക്തമാകുകയാണ്. ഇവരുടെ നടപടി കേന്ദ്രമന്ത്രിയെ അപമാനിക്കലാണെന്ന ആരോപണവുമായി ഒരു വിഭാഗം ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.
Bihar: CPI (Communist Party of India) & RJD (Rashtriya Janata Dal) workers washed the statue of BR Ambedkar (in pic 3), after Union Minister Giriraj Singh garlanded the statue in Begusarai. (14.02.2020) pic.twitter.com/opwCPqpaAN
— ANI (@ANI) February 15, 2020
Discussion about this post