ഇറാനെ എഫ്.എ.ടി.എഫ് സംഘടന കരിമ്പട്ടികയിൽ പെടുത്തി. തീവ്രവാദ ധനസഹായ വിരുദ്ധമായ നിബന്ധനകളും മാനദണ്ഡങ്ങളും പാലിക്കാൻ കഴിയാത്ത കാരണമാണ് ഈ നടപടി.ഇതിന്റെ ഫലമായി, സാമ്പത്തിക വിപണിയിൽ ഇറാന് അപ്രഖ്യാപിത ഉപരോധം നേരിടേണ്ടി വരും.ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന വിദേശ ബാങ്കുകൾ, ബിസിനസ് കമ്പനികൾ എന്നിവയ്ക്ക് മേലെയും പിന്മാറാൻ ശക്തമായ സമ്മർദ്ദമുണ്ടാകും.
എഫ്.എ.ടി.എഫ്, അഥവാ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് ഫ്രാൻസിലെ പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്.തീവ്രവാദി ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നത് നിർത്തലാക്കാനും, കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനും രൂപം കൊണ്ട, 39 രാഷ്ട്രങ്ങൾ അംഗങ്ങളായ സംഘടനയാണ് ഇത്.
Discussion about this post