ഡല്‍ഹി: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ പ്രശസ്ത ബോളീവുഡ് ഗാനരചയിതാവ് ഹുസൈന് ഹൈദ്രിക്കെതിരെ സോഷ്യൽമീഡിയയിൽ വൻ പ്രതിഷേധം. കഴിഞ്ഞ ദിവസം ‘ഹിന്ദുക്കള്‍ തീവ്രവാദികള്‍’ എന്ന് നിരവധി തവണ ആവര്‍ത്തിച്ച് ഹൈദ്രി ട്വീറ്റ് ചെയ്തിരുന്നു. ശക്തമായ പ്രതിഷേധത്തിനു പിന്നാലെ ഹുസൈന് ഹൈദ്രിയുടെ ട്വിറ്റര്‍ അക്കൗണ്ടും അപ്രത്യക്ഷമായി.
നിലവില്‍ കരണ്‍ ജോഹറിന്റെ ‘തഖ്ത്’ എന്ന ചിത്രത്തിൽ ആണ് ഹുസൈന് ഹൈദ്രി പ്രവര്‍ത്തിക്കുന്നത്. ഇതിനിടയിലാണ് വീണ്ടും ഹിന്ദു വിരുദ്ധ പരാമര്‍ശവുമായി ഹൈദ്രി രംഗത്തുവന്നിരിക്കുന്നത്.
‘ഈ രണ്ട് വാക്കുകള്‍ ഉപയോഗിക്കുക, പ്രധാനമായ വാക്കുകളാണിത്’ എന്ന് ചൂണ്ടിക്കാട്ടി ‘ഹിന്ദുക്കള്‍ തീവ്രവാദികള്‍’ എന്ന് 11 തവണ ആവര്‍ത്തിച്ചാണ് ഹുസൈന് ഹൈദ്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വീറ്റിന് പിന്നാലെ കരണ്‍ ജോഹര്‍ ചിത്രം ബഹിഷ്കരിക്കും എന്നതരത്തിലുള്ള നിരവധി പ്രതികരണങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
മുമ്പും നിരവധി തവണ ഹുസൈന് ഹൈദ്രി ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതുമുതല്‍ ഹുസൈന് ഹൈദ്രി പ്രകോപനകരമായ ട്വീറ്റുകള്‍ ചെയ്തിരുന്നു.
ജെഎൻയുവിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ഹൈദ്രി ഇത് ‘സംസ്ഥാനം സ്പോണ്സര് ചെയ്ത ഹിന്ദു ഭീകരത’ എന്നും ‘ഹിന്ദു സ്പോണ്സര് ചെയ്ത സംസ്ഥാന ഭീകരത’ എന്നും വിവാദ പരാമർശം നടത്തിയിരുന്നു. അടുത്തിടെ ഹിന്ദുക്കളെ ചെരുപ്പ് ഊരി അടിക്കാനുള്ള ധൈര്യം രാജ്യത്തെ ജനങ്ങള്ക്കുണ്ടാകണമെന്ന ഹുസൈന് ഹൈദ്രിയുടെ വിവാദ പ്രസ്താവനയും വൻപ്രതിഷേധത്തിന് കാരണമായിരുന്നു.
Discussion about this post