വർഗീയത പടർത്തിക്കൊണ്ട് ഡൽഹി കലാപത്തെ കുറിച്ചെഴുതിയാൽ വൻതുക തരാമെന്ന് അമേരിക്കൻ ദിനപത്രം വാഗ്ദാനം ചെയ്തതായി മുതിർന്ന പത്രപ്രവർത്തകന്റെ വെളിപ്പെടുത്തൽ.
‘ദ് പയനിയർ’ പത്രത്തിലെ മുതിർന്ന പത്രപ്രവർത്തകനായ ജെ.ഗോപാലകൃഷ്ണനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നത്. ഡൽഹി കലാപത്തിൽ മതപരമായ കണക്കു തിരിച്ചുള്ള മരണം രേഖപ്പെടുത്തിയ വർഗീയത പൊലിപ്പിച്ചു കൊണ്ട് ഒരു ആർട്ടിക്കിൾ എഴുതിയാൽ വൻതുക തരാമെന്ന വാഗ്ദാനവുമായി പ്രശസ്തമായ അമേരിക്കൻ മാധ്യമ ഭീമന്റെ വക്താവ് തന്നെ സമീപിച്ചുവെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനവും ഈ കൊലപാതകവുമായി ബന്ധപ്പെടുത്തി എഴുതണമെന്നും, കൊല്ലപ്പെട്ടവരുടെ മതം കൃത്യമായി വേർതിരിച്ച് എഴുതണമെന്നും ആയിരം വാക്കുകൾ മാത്രമുള്ള ഒരു ലേഖനത്തിന് $1500 ( ഏകദേശം 1,08,000 ഇന്ത്യൻ രൂപ) തരാമെന്നുമായിരുന്നു വാഗ്ദാനം.
“സാധ്യമല്ല! ചുമ്മാതല്ല നിങ്ങളുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിങ്ങളെ മാധ്യമ വേശ്യകൾ എന്ന് വിളിച്ചത്” എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. ഇന്ത്യയുടെ പ്രതിച്ഛായ മങ്ങുന്ന വിപരീത രീതിയിൽ എല്ലാം കാണാനാണ്, ജനങ്ങളെ കാണിക്കാനാണ് ചില മാധ്യമങ്ങൾക്ക് താൽപര്യമെന്നും, പണം കിട്ടിക്കഴിഞ്ഞാൽ ആത്മാവു പോലും വിൽക്കുന്നവർ ഇന്ത്യൻ മാധ്യമ രംഗത്തുണ്ടെന്നും ഗോപാലകൃഷ്ണൻ വെളിപ്പെടുത്തി.
Rascals … These crooks see everything on negative perspectives….at the end alll are humans….Trump is right calling them Presstitutes…Hate Indian origin journos selling their souls for few Dollars…. https://t.co/jNMNy2hMeq
— J Gopikrishnan (@jgopikrishnan70) February 29, 2020
ഇടതുപക്ഷ ചായ്‌വുള്ള മാധ്യമമാണെന്ന് മാത്രമാണ് പത്രത്തെക്കുറിച്ച് ഗോപാലകൃഷ്ണൻ വെളിപ്പെടുത്തിയത്. ജനങ്ങളുടെ ചിന്താരീതിയെയും കാഴ്ചപ്പാടിനെയും സ്വാധീനിക്കാൻ കഴിവുള്ള പത്രസ്വാതന്ത്ര്യം, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം വളരെക്കാലമായി ജനങ്ങൾ മുന്നോട്ട് വയ്ക്കുന്നതാണ്. ഇന്ത്യയിൽ നടന്നിട്ടുള്ള ഓരോ പ്രശ്നവും പരമാവധി സങ്കീർണമാക്കാനും രൂക്ഷമാക്കാനും താൽപര്യപ്പെടുന്നവരാണ് ഇന്ത്യയിലെ പല മാധ്യമങ്ങളുമെന്ന് പരക്കെ ആക്ഷേപമുണ്ട്.
Discussion about this post