ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി ലഖ്നൗ ഭരണകൂടം. തുറന്ന സ്ഥലങ്ങളില്‍ ഇറച്ചിയും മീനും വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ലഖ്നൗ ജില്ലാ കളക്ടർ ഉത്തരവിറക്കി. എല്ലാ ഗോ ശാലകളും ശുചീകരിക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്. ശുചിത്വം പാലിക്കാന്‍ നഗരത്തിലെ ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും ആവശ്യപ്പെട്ടു.
നിലവിൽ രാജ്യത്ത് ഇതുവരെ 30 ഓളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഏഴ് കേസുകള്‍ ഉത്തര്‍പ്രദേശിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗ്രയില്‍ ആറു പേര്‍ക്കും ലഖ്നൗവില്‍ ഒരാള്‍ക്കുമാണ് കൊറോണ രോഗം ബാധിച്ചിരിക്കുന്നത്.
Discussion about this post