പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ ഉണ്ടായ കലാപങ്ങളുടെ യാഥാർത്ഥ്യം പുറത്തു കൊണ്ടു വരാൻ ഡൽഹി പോലീസ്. കുപ്രചരണങ്ങളുടെയും വർഗീയ ആരോപണങ്ങളുടെയും മുനയൊടിക്കാനാണ് പോലീസിന്റെ ഈ നീക്കം. കലാപം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശനങ്ങൾ നടത്തി ആളുകളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പരമാവധി മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയോ ദൃശ്യങ്ങളും,സിസിടിവി വീഡിയോകളും ശേഖരിക്കാനാണ് പോലീസുകാർ തീരുമാനിച്ചിരിക്കുന്നത്.
ഫെബ്രുവരി 24ന് ഗോകുൽപുരിയിലെ ചാന്ദ്ബാഗിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. ഈ ആക്രമണത്തിലാണ് ഹെഡ്കോൺസ്റ്റബിൾ രത്തൻ ലാൽ കൊല്ലപ്പെടുകയും എ.സി.പി അനൂജ് കുമാറിനും ഡി.സി.പി അമിത് ശർമയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്.
Discussion about this post