ഡൽഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് എൻഫോഴ്സ്മെന്റ് നടപടി. വസതിയിൽ ഇഡി റെയ്ഡും നടത്തിയിരുന്നു. മുംബൈയിലെ വര്‍ളിയിലുള്ള വീട്ടിലാണ് പരിശോധന നടന്നത്. ഡിഎച്ച്‌എഫ്‌എലിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിലായിരുന്നു പരിശോധന.
അതേസമയം ഏപ്രില്‍ മൂന്നുവരെ യെസ് ബാങ്കിൽ നിന്നും 50000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 50000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് ആര്‍ബിഐയുടെ പ്രത്യേക അനുമതി വേണമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.
നിക്ഷേപകന്‍റെയോ അല്ലെങ്കില്‍ അയാളുടെ വേണ്ടപ്പെട്ടവരുടെയോ ചികിത്സയ്ക്കോ, പഠനത്തിനോ, വിവാഹ ആവശ്യങ്ങള്‍ക്കോ തുടങ്ങിയ ചടങ്ങുകള്‍ക്ക് മാത്രമേ കൂടുതല്‍ തുക പിന്‍വലിക്കാന്‍ അനുമതിയുള്ളൂ.
Discussion about this post