ഡൽഹി: ലോകമഹായുദ്ധകാലത്ത് പോലും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലാണ് ലോകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു പൗരനും ലാഘവത്തോടെ കൊറോണ ഭീതിയെ സമീപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ കരുതലോടെയിരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്ന് രാജ്യത്തെ പൗരൻമാർക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം. കൊറോണ ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
130 കോടി ജനങ്ങളുടെ കുറച്ചു ദിനങ്ങൾ രാജ്യത്തിന് നല്ലണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആൾക്കൂട്ടങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നും മറ്റുള്ളവരുടെ ആരോഗ്യവും നമ്മൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്തതിനാൽ ജാഗ്രതയോടെയിരിക്കണം. കോറോണ ബാധിതനാകില്ലെന്ന് ആദ്യം സ്വയം പ്രതിജ്ഞയെടുക്കണം. അങ്ങനെ മറ്റുള്ളവരുടെ ആരോഗ്യവും നമ്മൾ ഉറപ്പാക്കണം. ആൾക്കൂട്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. 60 വയസിന് മുകളിൽ പ്രായമായവർ വീടു വിട്ടിറങ്ങരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മാസം ആശുപത്രികളിലെ തിരക്കൊഴിവാക്കാൻ ശ്രദ്ധിക്കണം. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി വെയ്ക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
സാധനങ്ങൾ വാങ്ങിക്കൂട്ടി അനാവശ്യ പരിഭ്രാന്ത്രി ഉണ്ടാക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മാസം 22 -ന് ജനതാ കർഫ്യു പ്രഖ്യാപിക്കണം. ഞായറാഴ്ച രാവിലെ 7 മണിമുതൽ രാത്രി 9 മണി വരെ ആരും പുറത്തിറങ്ങരുത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ സ്വയം കർഫ്യൂ പ്രഖ്യാപിക്കണം. അടുത്ത രണ്ട് ദിവസം ഫോണിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്വന്തം ആരോഗ്യം നോക്കാതെ നമുക്കായി സേവനം ചെയ്യുന്നവരോട് നന്ദി പറയണം. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് വീടിനു മുന്നിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കണം. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് പുറത്തിറങ്ങി അഞ്ചു മിനിറ്റ് നേരം പ്ലേറ്റുകൾ കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദനം അറിയിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post