ലാഹോര്‍: ലോകമൊട്ടാകെ കൊറോണ വൈറസിന്റെ വ്യാപനം തുടരുമ്പോള്‍ പാകിസ്ഥാനിലും സ്ഥിത ഗുരുതരമെന്ന് റിപ്പോർട്ട്. ഒറ്റദിവസം കൊണ്ട് പാകിസ്ഥാനില്‍ വര്‍ദ്ധിച്ചത് ഇരട്ടിയോളം രോഗികളാണ്. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ തീര്ത്ഥാടകരിലായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. ബുധനാഴ്ച പുറത്ത് വന്ന കണക്കുകള്‍ അനുസരിച്ച് 304 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്.
രണ്ടുദിവസം മുമ്പ് 94 കേസുകള്‍ മാത്രമാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 208 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇവിടെ കടുത്ത നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാനിലേക്ക് തീര്‍ത്ഥയാത്ര നടത്തി തിരിച്ചെത്തിയവരാണ് രോഗം സ്ഥിരീകരിച്ച 60 ശതമാനത്തോളം പേരും.
ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമാണ് പാകിസ്ഥാന്. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളിലെല്ലാമായി 166 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post